ഏപ്രിൽ 23, 2012

ഒഴിഞ്ഞവയറും നിറഞ്ഞവയറും






'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു.
നേരെമറിച്ച്, വിശക്കുന്നവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഏതുജീവിയുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. ഒഴിഞ്ഞ വയറുള്ളവന്റെ തലച്ചോര്‍ ഉണര്‍വിന്റെ അവസ്ഥയിലായിരിക്കും.
കവിയും കലാകാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനുമൊക്കെ താന്താങ്ങളുടെ പട്ടിണിക്കാലത്ത് നടത്തിയ മികച്ച സൃഷ്ടികളുടെ നിലവാരം പില്‍ക്കാലത്ത് സമ്പന്നതയില്‍ അഭിരമിച്ചപ്പോള്‍ തുടരാനാവാതെപോയത് ഇതുകൊണ്ടായിരിക്കാം. നമ്മുടെ പല സംഗീതജ്ഞരും ചിത്രകാരന്മാരും സാഹിത്യകാരന്മാരും മേത്തരം സൃഷ്ടികള്‍ ചെയ്തത് തങ്ങളുടെ ദാരിദ്യ്രകാലത്തായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
ധൈഷണികതക്ക് ദാരിദ്യ്രവും ഒഴിഞ്ഞവയറും ഒരു പരിധിവരെ പ്രേരകശക്തികളാവുമ്പോള്‍ സമ്പന്നതയും നിറഞ്ഞവയറും ഒരു വ്യക്തിയുടെ ബൗദ്ധികതയെയും ധിഷണയെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണംകഴിക്കുന്നതിന് പല തലങ്ങളോ അവസ്ഥകളോ ഉണ്ട്. വിശപ്പുമാറാന്‍വേണ്ടി മാത്രം ആഹാരംകഴിക്കുന്നവന്‍ തന്റെ ധൈഷണികതയെ വലിയതോതില്‍ ശിക്ഷിക്കുന്നില്ല. എന്നാല്‍, വിശപ്പുമാറ്റുന്നതിനപ്പുറം തിന്നാന്‍ വേണ്ടിമാത്രം ജീവിക്കുന്നവന്‍ അതിനേല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ബുദ്ധിപരതയില്‍നിന്ന് ശരീരാവശതയിലേക്ക് അവന്‍ മാറിചവിട്ടുന്നു. അവനായി അനേകം ശാരീരികപ്രശ്നങ്ങള്‍ വഴിയോരത്ത് ഒളിഞ്ഞും തെളിഞ്ഞും കാത്തിരിക്കുന്നു എന്നകാര്യം മറന്നുകൂടാ. അമിതഭക്ഷണം വ്യക്തിയില്‍ സൃഷ്ടിക്കുന്ന വന്‍ദുരന്തം, അവന്‍ പലതരം ഭോഗേച്ഛകളിലേക്കും നയിക്കപ്പെടുന്നു എന്നതുതന്നെയാണ്.
അവന് ധൈഷണികതയും ബുദ്ധിപരതയും പ്രസംഗത്തിലേയുള്ളൂ, പ്രയോഗത്തിലില്ല. ഇവിടത്തെ യാചകര്‍പോലും വിശപ്പറിയുന്നില്ല.
തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന തരത്തില്‍ ജീവിക്കുക എന്ന രീതിയില്‍ നിന്ന് മലയാളി അകന്നുപോകാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. പകരം തനിക്കുമാത്രം സുഖദായകമായ രീതിശാസ്ത്രം അവന്‍ സ്വായത്തമാക്കിയിരിക്കുന്നു-അത് അപരന് അങ്ങേയറ്റം അസുഖകരമാണെങ്കില്‍ക്കൂടി.
ലളിതമായി പറഞ്ഞാല്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ലൈംഗിക ചൂഷണങ്ങള്‍, പിഡനങ്ങള്‍, ലൈംഗികമായ അമിതാവേശം എന്നിവയെല്ലാം വ്യക്തിതലത്തില്‍ വര്‍ധിച്ചുവരുന്ന ആസക്തികളുടെയും അലോസരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.
ധനം പലവിധത്തില്‍ അധികരിക്കുമ്പോഴാണ് പുതിയ സാമൂഹികരീതികള്‍ നിലവില്‍വരുന്നത്. സമ്പത്താര്‍ജിക്കാനും മക്കളെ അതിസുഖലോലുപതയില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നവന്‍ സത്യത്തില്‍ അടുത്ത തലമുറയെ ബുദ്ധിപരമായ പാപ്പരത്തത്തിലേക്കും ആത്മീയ ദാരിദ്യ്രത്തിലേക്കുമാണ് നയിക്കുന്നത്.
തൊഴില്‍വിഭജനം ശാരീരിക അധ്വാനം ആവശ്യമുള്ളതും ബൗദ്ധികതമാത്രംവേണ്ടതും എന്ന തരത്തിലാകുന്നത് വളരെ അപകടകരമാണെന്ന് മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശനം ഗാന്ധിജിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ തൊഴില്‍പരമായ കപടമാന്യത കാണുമ്പോള്‍, ശരിയായ തൊഴില്‍സംസ്കാരത്തില്‍ മേല്‍പറഞ്ഞ രണ്ടിന്റെയും സമതുലിത സമ്മേളനം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുക സ്വാഭാവികം.

പുകവലി എച്ച്1 എന്‍ 1 സാധ്യത വര്‍ധിപ്പിക്കുന്നു






തിരുവനന്തപുരം: എച്ച് 1 എന്‍ 1 പനിയില്‍നിന്ന് രക്ഷനേടാന്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്ന് പഠനം. പുകവലി മൂലം ശരീരത്തിന്‍െറ പ്രതിരോധശേഷി കുറയുന്നത് വൈറസും ബാക്ടീരിയയും ബാധിക്കാന്‍ ഇടയാക്കും.
എച്ച് 1 എന്‍ 1 നെതിരെ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും സിഗററ്റോ ബീഡിയോ ഉപയോഗിക്കുന്നവരാണെന്ന് 2009-10ല്‍ നടത്തിയ ആഗോള ടുബാക്കൊ സര്‍വേ പറയുന്നു. ആരോഗ്യവകുപ്പിന്‍െറ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 3112 എച്ച് 1 എന്‍ 1 കേസുകളാണ് 2009 ലും 2010ലും റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 121 പേര്‍ മരിച്ചു. 2009 ആഗസ്റ്റ് 13 ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടന 1,82,166 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 രാജ്യങ്ങളിലായി 1799 പേരാണ് മരിച്ചത്.
ഈ വൈറസ് ബാധയുണ്ടായവര്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോഴാണ് അന്തരീക്ഷത്തില്‍ ഇത് വ്യാപിക്കുന്നത്. വൈറസുള്ള ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ മൂക്കിലോ വായിലോ വൈറസ് എത്തുകയും ചെയ്താലും രോഗബാധയുണ്ടാകും. വൈറസ് ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ ഏഴുവരെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പനി, തലവേദന, ശരീരവേദന, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ 1982ല്‍ പുകവലിയും ഫ്ളൂബാധയും തമ്മിലെ ബന്ധം സ്ഥിരീകരിച്ചിരുന്നു. രോഗാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും കടുത്ത പുകവലിക്കാരെ തീര്‍ത്തും അവശരാക്കാന്‍ ഈ രോഗത്തിന് കഴിയുമെന്നുമായിരുന്നു നിഗമനം. ‘യുവാക്കളില്‍ എച്ച് 1 എന്‍ 1 അപകടം സൃഷ്ടിക്കുന്നതില്‍ പുകവലിയുടെ പങ്ക്’ എന്ന പേരില്‍ ഇസ്രയേലിലെ 336 അരോഗദൃഢഗാത്രരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 168 പുകവലിക്കാരില്‍ 68.5 ശതമാനത്തിനും ഫ്ളൂ ബാധയുണ്ടായപ്പോള്‍ പുകവലി ശീലമില്ലാത്തവരില്‍ 47.2 ശതമാനം മാത്രമെ രോഗബാധിതരായുള്ളു. രോഗബാധ ഗുരുതരമായതും പുകവലിക്കുന്നവരിലായിരുന്നു. 50.6 ശതമാനം ജോലിക്കുപോലും പോകാനാവാതെ കിടപ്പിലായപ്പോള്‍ പുകവലിക്കാത്തവരില്‍ 30.1 ശതമാനത്തിനുമാത്രമെ ഈ സ്ഥിതിയുണ്ടായുള്ളൂ.
ചെന്നൈയില്‍ 2009 ആഗസ്റ്റ് മുതല്‍ 2010 ജനുവരി വരെ നടത്തിയ മറ്റൊരു പഠനവും സമാന ഫലങ്ങളാണ് നല്‍കുന്നത്. എച്ച് 1 എന്‍ 1 ബാധിതരായ 442 പേരെ പഠനവിധേയരാക്കിയപ്പോള്‍ അതില്‍ എട്ടു ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് പുകവലിയായിരുന്നു. പഠനത്തിന്‍െറ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ദ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുകവലിക്കുന്നവരില്‍ രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയ സംസ്ഥാന ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍ അതിന്‍െറ കാരണവും വിശദീകരിച്ചു. പുകവലി ശ്വാസനാളത്തിന്‍െറ ഘടനയില്‍ മാറ്റംവരുത്തുന്നതിനാല്‍ രോഗബാധിതരില്‍ പ്രതിരോധശേഷി കുറയും. ഈ സാഹചര്യത്തിലാണ് ബാക്ടീരിയയോ വൈറസോ ബാധിക്കുമ്പോള്‍ അപകടകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22, 2012

ഓര്‍മ്മശക്തിക്ക് പാല്‍







പാല്‍ പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്‌യും.ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍.പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലചേ്ചാറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലചേ്ചാറിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലചേ്ചാറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്‌യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്‌യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിദ്രാഭാഗ്യം



ഒന്നുറങ്ങിയാല്‍ മതി, എല്ലാം ശരിയാകും. പല പ്രശ്നങ്ങളിലും നാം സമാധാനം കണ്ടെത്തുന്നത് ഇങ്ങനെയാണ്. നലെ്ലാരു താരാട്ടിനു പോലും ഉറക്കാനാകാത്ത വരുണ്ട്. ഒരു ദിവസമെങ്കിലും ഉറക്കം വരാതെ കിടന്നവര്‍ക്കേ അറിയൂ, ഉറക്കമില്ലായ്മയുടെ ഭീകരത. നിദ്രാദേവിയുടെ കടാക്ഷം കൂടിപ്പോയ ചില കുംഭകര്‍ണന്മാര്‍ക്കും പ്രശ്നമുണ്ട്. പഴയകാലത്ത്, ഉറക്കമിലെ്ലങ്കില്‍, ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അത് അനുഭവിച്ചുതീര്‍ക്കാനായിരുന്നു പലരുടെയും വിധി. എണ്ണകള്‍ മാറിത്തേച്ചും ചില എണ്ണകളെ പഴിച്ചുമെല്ലാം പരീക്ഷണങ്ങള്‍ ഏറെ നടത്തിയവരുണ്ട്. കാലം മാറി. നിദ്രാവൈകല്യങ്ങളുടെ ചികില്‍സ വിപുലമായ സ്‌പെഷ്യല്‍റ്റിയുടെ തലത്തിലെത്തിയിട്ടുണ്ട്. ഒരാള്‍ ആയുസ്സിന്‍റെ മൂന്നിലൊന്നു ഭാഗം ഉറക്കത്തിനുപയോഗിക്കുന്നു.ദിവസം എട്ടുമണിക്കൂര്‍ ഉറങ്ങുന്ന ഒരാള്‍ വര്‍ഷം ഏതാണ്ട് മൂവായിരം മണിക്കൂര്‍ ഉറക്കത്തിലായിരിക്കും. അതായത് 70 വയസ്സുള്ള ഒരാള്‍ 24 വര്‍ഷം ഉറക്കത്തിലായിരിക്കും. ഉറക്കപ്രശ്നങ്ങളെ നിസാരമായി തള്ളാനാവിലെ്ലന്ന് ഇതില്‍നിന്നു തന്നെ വ്യക്തമലേ്ല.ഉറക്കം എന്തിനു വേണ്ടി• ശരിയായ ആരോഗ്യം നല്ല ഉറക്കത്തിന്‍റെ കൂടി സംഭാവനയാണ്.• ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുന്നു.• പുതിയ കാര്യങ്ങള്‍ പഠിക്കാനും ഗ്രഹിക്കാനും ഉറക്കം ആവശ്യമാണ്. • ഒാര്‍മശക്തി മെച്ചപ്പെടുത്താന്‍ ഉറക്കം സഹായിക്കുന്നു. ഉറക്കം തലചേ്ചാറിന്‍റെ സ്വന്തമാണ്. മസ്തിഷ്കത്തിനു വേണ്ടി മസ്തിഷ്കം തന്നെ നടത്തുന്ന മസ്തിഷ്ക പ്രവര്‍ത്തനം. തലചേ്ചാറിലുണ്ടാകുന്ന മെലറ്റോണിന്‍ ഹോര്‍മോണാണ് നമ്മെ ഉറക്കുന്ന പ്രധാന ഘടകം. കണ്ണില്‍ പ്രകാശം പതിക്കുന്പോള്‍ മെലറ്റോണിന്‍ ഉല്‍പാദനം കുറയും. അതാണ് പകല്‍ ഉറക്കം വരാത്തതും രാത്രി ഉറങ്ങുന്നതും. നിശ്ചിതസമയത്ത് ഉറങ്ങുന്നതും രാവിലെ എഴുനേല്‍ക്കുന്നതുമെല്ലാം മസ്തിഷ്കത്തിന്‍റെ ഭാഗമായ ജൈവഘടികാരത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ്. ഉറക്കപ്രശ്നങ്ങള്‍ഏറ്റവും വ്യാപകമായ ഉറക്കപ്രശ്നം ഉറക്കമില്ലായ്മ തന്നെ. പത്തില്‍ എട്ടുപേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഉറക്കമില്ലായ്മ പല തരത്തിലുണ്ട്. ചിലര്‍ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല. ചിലര്‍ കൂടെക്കൂടെ ഉണരുകയും മയങ്ങുകയും ചെയ്‌യും. ഗാഢനിദ്ര ഉണ്ടാകില്ല. ഉറക്കക്കുറവിനു കാരണം പലതാണ്. മാനസിക സമ്മര്‍ദം, നാഡീസംബന്ധമായ തകരാറുകള്‍, മസ്തിഷ്ക രോഗങ്ങള്‍, ജീവിതചര്യയിലെ മാറ്റം, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ കൊണ്ട് ഉറക്കമില്ലായ്മയുണ്ടാകാം.ഉറക്കത്തിലെ ശ്വാസഭംഗം (സ്ലീപ് അപ്നിയ) ഉറക്കത്തിനിടയ്ക്ക് ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് അപ്നിയ. മസ്തിഷ്ക പ്രശ്നങ്ങള്‍, ശ്വസനവഴിയിലെ തടസ്സം എന്നിവ കൊണ്ട് അപ്നിയ ഉണ്ടാകാം. ഉറക്കത്തില്‍ ശ്വാസം നിന്നുപോകുന്പോള്‍ തലചേ്ചാറിലേയ്ക്ക് ഒാക്സിജന്‍ എത്താതാകുകയും മസ്തിഷ്കപ്രവര്‍ത്തനം തകരാറിലാവുകയും ചെയ്‌യും. ഉണരുന്പോള്‍ മുതല്‍ തലവേദനയും മന്ദതയുമുണ്ടാകാം. അപ്നിയ കണ്ടെത്താനും പരിഹരിക്കാനും വിശദ പരിശോധനകള്‍ വേണ്ടിവരും.അനിയന്ത്രിതമായ ഉറക്കം (നാര്‍കോലെപ്സി)പകല്‍സമയത്തും ഇടയ്ക്കിടെ മയക്കം വരുന്ന അവസ്ഥയാണ് നാര്‍കോലെപ്സി. ഇതുള്ളവര്‍ക്ക് ഉറക്കം നിയന്ത്രിച്ചു നിര്‍ത്താനാകില്ല. ജോലിക്കിടയിലോ കളികള്‍ക്കിടയിലോ പോലും ഇത്തരക്കാര്‍ ഉറങ്ങിപ്പോകും. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോയി അപകടമുണ്ടാകാന്‍ ഏറെ സാധ്യത. വിശദ പരിശോധന നടത്തി കൃത്യമായി ചികില്‍സിച്ചാല്‍ ഈ രോഗം ഭേദമാക്കാം.ഉറക്കത്തില്‍ എഴുന്നേറ്റു നടക്കല്‍കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ അവസ്ഥ കൂടുതല്‍. മസ്തിഷ്ക പ്രവര്‍ത്തനങ്ങളിലെ ചില താളപ്പിഴകളാണിതിനു കാരണം.കൂര്‍ക്കംവലികൂര്‍ക്കംവലി രോഗമാണെന്നു പറയാനാവില്ല. രോഗലക്ഷണമോ രോഗകാരണമോ ആകാം. ശ്വാസവായു കടന്നുപോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങളാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. കഴുത്തിനു വണ്ണക്കൂടുതലുള്ളവര്‍ക്ക് കൂര്‍ക്കംവലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂര്‍ക്കംവലി മൂലം ശ്വാസപ്രവാഹം തടസ്സപ്പെടുന്നതിനാല്‍ തലചേ്ചാറിലേക്ക് ആവശ്യത്തിനു പ്രാണവായു എത്തിക്കാന്‍ കഴിയാതെ വരും. പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ക്ക് കൂര്‍ക്കംവലി കാരണമാകും.മാനസികപ്രശ്നങ്ങള്‍നിദ്രാവൈകല്യങ്ങള്‍ക്കു കാരണമാകുന്ന മാനസിക പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം മാനസിക സമ്മര്‍ദമാണ്. വളരെ അടുത്ത ബന്ധുവിന്‍റെ മരണം ഉദാഹരണം. ഗ്രീഫ് റിയാക്ഷന്‍ എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മാസങ്ങളോളം ഉറക്കം നഷ്ടപ്പെടുന്നു. തൊഴില്‍സംബന്ധമായ പിരിമുറുക്കം ഉറക്കമില്ലായ്മയിലേക്കു നയിക്കാം. വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവയും ഉറക്കക്കുറവുണ്ടാക്കുന്നു. ഉറക്കക്കുറവിനെപ്പറ്റി ആവശ്യത്തിലേറെ ആധി പൂണ്ടാലും ഉറക്കം നഷ്ടപ്പെടും. പിരിമുറുക്കം അയയ്ക്കാന്‍ റിലാക്‌സേഷന്‍ തെറപ്പി ഫലപ്രദമാണ്. ഇതിലൂടെ സ്വസ്ഥമായ ഉറക്കം നേടാനാകും. ഷിഫ്റ്റ് ജോലിരാത്രിയും പകലും ഷിഫ്റ്റ് ജോലികള്‍ ചെയ്‌യുന്നവര്‍ക്ക് ഉറക്കമില്ലായ്മയോ അമിത ഉറക്കമോ ഉണ്ടാകാം. ഏകാഗ്രതയില്ലായ്മ, തലവേദന, ശരീരത്തിന് ബലക്ഷയം എന്നിവയും സംഭവിക്കാം. ഈ ലക്ഷണങ്ങളുള്ള ഷിഫ്റ്റ് ജോലിക്കാര്‍ വൈദ്യസഹായം തേടിയേ മതിയാകൂ. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവുക, ജോലിയില്‍ പിഴവ് പറ്റുക, മാനസികാസ്വാസ്ഥ്യം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. ഷിഫ്റ്റ് ജോലി ചെയ്‌യുന്നവര്‍ ഉറക്കത്തിനു മുന്‍ഗണന നല്‍കണം. ജോലി കഴിഞ്ഞാല്‍ കഴിവതും വേഗം ഉറങ്ങാന്‍ ശ്രമിക്കുക. വീട്ടില്‍ ഉറക്കത്തിന് ശാന്തമായ അന്തരീക്ഷം വേണം.ഉറക്കം, ഡ്രൈവിങ്ദീര്‍ഘദൂര ഡ്രൈവിങ്ങിനു മുന്‍പ് ആവശ്യമായ ഉറക്കം ഉറപ്പാക്കണം. ദീര്‍ഘദൂര ഒാട്ടങ്ങള്‍ക്കിടെ തീര്‍ച്ചയായും ഡ്രൈവര്‍ക്ക് ലഘുവിശ്രമം ആവശ്യമാണ്. അര്‍ധരാത്രിക്കും പ്രഭാതത്തിനുമിടയിലുള്ള ഡ്രൈവിങ് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. നിദ്രാപഠന ലാബ്‌വിവിധ പരിശോധനാ ഉപകരണങ്ങളുടെ സഹായത്തോടെ ഉറക്കത്തെപ്പറ്റി പഠിക്കുകയാണ് നിദ്രാപഠന ലാബില്‍. പരിശോധനാ സമയത്ത് ഇഇജി, ഇഒജി, ഇസിജി തുടങ്ങിയവയെല്ലാം രേഖപ്പെടുത്തും. സാധാരണ ഉറങ്ങുന്ന സമയത്ത് ലാബിലെത്തി ഉപകരണങ്ങള്‍ സെറ്റ് ചെയ്തശേഷം സ്വാഭാവികമായി രോഗി ഉറങ്ങുകയാണു ചെയ്‌യുന്നത്. പരിശോധനകളെല്ലാം ഉറക്കത്തിനിടയിലാണ്. പിന്നീട് ചികില്‍സ തീരുമാനിക്കും.ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് നിദ്രാപഠന കേന്ദ്രംതിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നിദ്രാപഠനകേന്ദ്രം ഇന്ത്യയില്‍ത്തന്നെ ഈ മേഖലയിലെ ആദ്യസംരംഭമാണ്. ഉറക്കപ്രശ്നങ്ങള്‍ക്ക് വിവിധ ചികില്‍സാ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ ചേര്‍ന്നുള്ള സമഗ്രമായ ചികില്‍സാ രീതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. നല്ല ഉറക്കത്തിന്• മനസ്സിന് അയവു വരുത്തി ഉറങ്ങാന്‍ പോവുക• ഉറങ്ങാനും ഉണരാനും കൃത്യമായ സമയം കണ്ടെത്തുക• ഉറങ്ങുംമുന്‍പ് ഉത്തേജക പാനീയങ്ങള്‍ വേണ്ട• ഉറക്കം വരുന്പോള്‍ മാത്രം കിടക്കുക, കിടപ്പറ ഇരുണ്ടതും ശാന്തവുമായിരിക്കണം• കിടന്നശേഷം ജീവിതപ്രശ്നങ്ങളെപ്പറ്റി ചിന്ത വേണ്ട• കിടന്ന് അരമണിക്കൂറിനുള്ളില്‍ ഉറങ്ങിയിലെ്ലങ്കില്‍ എഴുന്നേറ്റ് മനസ്സിന് അയവു വരുത്താന്‍ ശ്രമിച്ച് വീണ്ടും കിടക്കുക• ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് അമിതഭക്ഷണം വേണ്ട• വൈകിട്ട് മൂന്നുമണിക്കു ശേഷം പകല്‍ ഉറക്കം അരുത്• രാവിലെ ഉണര്‍ന്നാല്‍ അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുന്നത് ഉറക്കത്തിനു നല്ലതാണ്കൂര്‍ക്കംവലി ഒഴിവാക്കാന്‍• വ്യായാമം പതിവാക്കുക• മലര്‍ന്നുകിടന്നുറങ്ങുന്പോള്‍ കൂര്‍ക്കം വലിക്കുമെങ്കില്‍ ചരിഞ്ഞുറങ്ങുക• പൊണ്ണത്തടി കുറയ്ക്കുക• തല അധികം ഉയര്‍ത്തിയോ താഴ്ത്തിയോ വച്ച് ഉറങ്ങരുത്• ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒന്നര മണിക്കൂറിനു ശേഷം ഉറങ്ങുക• ഉറക്കഗുളികകള്‍ ഉപയോഗിക്കരുത്• ഉറക്കത്തിനു മുന്‍പ് കാപ്പിയും ചായയും ഒഴിവാക്കുക.• ജലദോഷം, മൂക്കടപ്പ് ഇവയുള്ളവര്‍ ആവി കൊണ്ടതിനു ശേഷം ഉറങ്ങുക• ഉറങ്ങുന്നതിനു മുന്‍പ് പുക വലിക്കരുത്. വിവരങ്ങള്‍ക്ക് കടപ്പാട്:ഡോ. ആശാലതശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര നിദ്രാപഠന കേന്ദ്രംതിരുവനന്തപുരം

തടി കൂടുന്നത് സൂക്ഷിക്കണം; കിഡ്‌നി ക്യാന്‍സറിന് കാരണമാകാം...







കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു, കാരണം പൊണ്ണത്തടി ഓരോ വര്‍ഷവും കിഡ്‌നിയില്‍ ക്യാന്‍സറുണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ തെളിയിക്കുന്നു. പൊണ്ണത്തടിയാണ് ഇതിന് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. 2009ല്‍ 9000കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1975ല്‍ 3000 മാത്രമായിരുന്നു കിഡ്‌നി ക്യാന്‍സറെന്നത് അറിയുമ്പോഴാണ് ഈ വര്‍ധനവിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാകുന്നത്. ബ്രിട്ടനില്‍ ക്യാന്‍സറുകളില്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ് കിഡ്‌നി ക്യാന്‍സര്‍. ക്യാന്‍സറുകളില്‍ എട്ടാം സ്ഥാനത്താണ്. 1975ല്‍ കിഡ്‌നി ക്യാന്‍സര്‍ ബ്രിട്ടനില്‍ 14ാം സ്ഥാനത്തായിരുന്നു.


പുകവലിക്ക് ശേഷം ഈ ക്യാന്‍സറുണ്ടാകാന്‍ കാരണം അമിത വണ്ണമാണത്രേ. അമിത വണ്ണമുള്ളവരില്‍ കിഡ്‌നി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളമാണ്. യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഡ്‌നി ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സങ്കടകരമാണെന്ന് ന്യൂസ് റീഡറും കിഡ്‌നി ക്യാന്‍സര്‍ സര്‍വൈവറുമായ നിക്കൊളാസ് ഓവന്‍ പറയുന്നു. ബ്ലഡിലോ മൂത്രത്തിലോ ഇതിന്റെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോയി പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയാറാകണമെന്നും നിക്ക് പറയുന്നു.


പ്രശ്‌നങ്ങളെല്ലാം ക്യാന്‍സറാകണമെന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ക്യാന്‍സര്‍ വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും നിക്കൊളാസ് പറയുന്നു. വാരിയെല്ലിന് കടുത്ത വേദന, അടിവയറ്റില്‍ തുടര്‍ച്ചയായ വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളും ഇതൊക്കെത്തന്നെയാണ്. കിഡ്‌നി ക്യാന്‍സര്‍ മാത്രമല്ല അമിത വണ്ണം മൂലമുണ്ടാകുന്നതെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സാറ ഹിയോം പറയുന്നു.


ആറിലേറെ ക്യാന്‍സറുകള്‍ക്കും അമിത വണ്ണം കാരണമാകുന്നു. കഴിഞ്ഞ 35 വര്‍ഷമായി കിഡ്‌നി ക്യാന്‍സര്‍ ബാധിച്ച് ചികിത്സ മൂലം ഭേദമായവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സാറ പറയുന്നു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും സാറ.

ഉറക്കം കുറഞ്ഞാല്‍ പൊണ്ണത്തടി





അതേ പൊണ്ണത്തടിയുണ്ടാകാന്‍ ഉറക്കക്കുറവും ഒരു കാരണമാണെന്ന് ശാസ്ത്രജ്ഞര്‍. നന്നായി ഉറങ്ങാനായില്ലെങ്കില്‍ ആരോഗ്യം കുറയുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഉറക്കക്കുറവ് പൊണ്ണത്തടിക്കും കാരണമാകുമെന്ന കണ്ടെത്തല്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. മിന്നെസോട്ടയിലെ മയൊ ക്ലിനിക്കിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഉറക്കം കുറയുമ്പോള്‍ വിശപ്പ് കൂടുമെന്നും ഫലമായി കൂടുതല്‍ കാലറി അകത്താക്കുന്നതുമാണ് ശരീര ഭാരം വര്‍ധിക്കാന്‍ കാരണം.

പരീക്ഷണത്തിന് വിധേയരാവയരില്‍ ഉറക്കം ശരിയാകാത്തവര്‍ക്ക് ശരീര ഭാരം വര്‍ധിച്ചെന്ന് കണ്ടെത്തുകയായിരുന്നു. 17 ആരോഗ്യമുള്ള ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലുമായാണ് പഠനം നടത്തിയത്. എട്ട് രാത്രികളിലായായിരുന്നു പഠനം. പകുതി പേര്‍ സാധാരണ രീതിയിലും പകുതി പേര്‍ സാധാരണയായി ഉറങ്ങുന്നതിന്റെ മൂന്നില്‍ രണ്ട് സമയത്ത് മാത്രമേ ഉറങ്ങിയുള്ളൂ.

549 കാലറിയാണ് അധികമായി ഉറക്കം കുറഞ്ഞവര്‍ അകത്താക്കിയതത്രേ. അതേ സമയം കൂടുതല്‍ കാലറി അകത്താക്കിവയര്‍ അത് കൂടുതല്‍ ജോലിക്കായി ചെലവഴിക്കുകയും ചെയ്തില്ല. 28 ശതമാനം പ്രായപൂര്‍ത്തിയായവരും ആറ് മണിക്കൂറോ അതില്‍ കുറവോ സമയം മാത്രമേ ഉറങ്ങാറുള്ളൂവത്രേ.

ക്ലിനിക്കില്‍ നടത്തിയ പഠനമായതിനാല്‍ എല്ലാവരിലും ഇത് ശരിയാണെന്ന് പറയാനാകില്ലെന്നും വീട്ടിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വൈഡായി പഠനം നടത്തിയാല്‍ ഇത് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകര്‍.

ഹെയര്‍ ഡൈ പുരട്ടുന്പോള്‍







മനുഷ്യന്‍റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങള്‍ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതല്‍ സ്വര്‍ണവര്‍ണം വരെയുണ്ട്. മുടിയുടെ നിറം മാറ്റല്‍ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയര്‍ ഡൈ അഥവാ ഹെയര്‍ കളര്‍. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം.മുടിനിറം വരുന്ന വഴിശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കു ന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവാണു മുടിക്കു നിറം നല്‍കുന്നത്. പ്രായമേറുന്പോള്‍ മെലനോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞ്, നിറം മങ്ങി, മുടി വെളുക്കാന്‍ തുടങ്ങുന്നു. പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനത്തില്‍ ഹെയര്‍ഡൈകളെ നാലായി തിരിക്കുന്നു.താല്‍ക്കാലിക ഡൈ: താല്‍ക്കാലികമായി ഡൈ ചെയ്‌യാന്‍ ഉപയോഗിക്കുന്നവയാണ് ടെംപററി ഡൈ. വര്‍ണ തന്മാത്രകള്‍ വലുതായതിനാല്‍ ഇതു മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങാതെ പറ്റിപ്പിടിച്ചു നില്‍ക്കുകയേ ഉള്ളൂ. മാത്രമല്ല, ഡൈ ഉടനെ കഴുകിക്കളയാനും സാധിക്കും.ഏതാനും മണിക്കൂറുകളോ, ഏറിയാല്‍ ഒരു ദിവസമോ ഒരു തവണ ഷാംപൂ ഉപയോഗിക്കുന്നതുവരെയോ മാത്രം നീണ്ടുനില്‍ക്കുന്നവയാണ് ഇവ. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്‌പ്രേകള്‍ എന്നീ രൂപത്തില്‍ ഇവ മാര്‍ക്കറ്റില്‍ ലഭിക്കുന്നു.അല്‍പം നീണ്ടു നില്‍ക്കുന്നവ: മുടിയിഴകളില്‍ പുരട്ടിയാല്‍ അത്രപെട്ടെന്ന് നിറം നഷ്ടപ്പെടാത്തവയാണ് സെമി പെര്‍മനന്‍റ് ഡൈകള്‍. നാലഞ്ചു പ്രാവശ്യം ഷാംപൂ ഉപയോഗിച്ചു കഴുകിയാലേ നിറം പോകൂ. തിളക്കം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യതയുള്ള മുടിക്കുപോലും ഈ തരം ഡൈ സുരക്ഷിതമാണ്. കാരണം, പെറോക്‌സൈഡ് , അമോണിയ തുടങ്ങി ഹെയര്‍ ഡൈയില്‍ പൊതുവേ കാണുന്ന ഡവലപ്പര്‍ രാസവസ്തുവിന്‍റെ അളവ് കുറവാണ്.നീണ്ടുനില്‍ക്കുന്നവ: ഒരര്‍ഥത്തില്‍ പെര്‍മനന്‍റു ഡൈയ്ക്കു തുല്യം തന്നെയാണ് നീണ്ടുനില്‍ക്കുന്ന ഡെമി പെര്‍മനന്‍റ് ഡൈകളും. അമോണിയയ്ക്കു പകരം സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ സ്വാഭാവിക നിറത്തെ പുറത്തുകളയാതെ, മുടിക്കു ക്ഷതംവരുത്താതെ നിറം കൊടുക്കുന്നു. ഇത്തരം ഡൈകള്‍ താരതമ്യേന സുരക്ഷിതമാണ്.പെര്‍മനന്‍റ് ഡൈ: ഇതില്‍ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ് ഘടകങ്ങളും ആല്‍ക്കലൈന്‍ ഘടകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചു നിറം മുടിയിഴയിലെ കോര്‍ട്ടകസ് എന്ന പാളിയിലേക്ക് പ്രവേശിക്കു ന്നു. ഇത്തരം ഡൈ എളുപ്പം കഴുകിക്കളയാന്‍ പറ്റില്ല. മാത്രമല്ല, മുടി വളരുന്നതോടൊപ്പം ഡൈ ചെയ്ത നിറമുള്ള ഭാഗവും പുതിയ വളര്‍ന്ന നിറമില്ലാത്ത ഭാഗവും പ്രകടമായ വ്യത്യാസവും കാണിക്കും. അലര്‍ജി പ്രശ്നങ്ങള്‍ ഇവയ്ക്കു കൂടുതലുമാണ്.അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ്ചിലരില്‍ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോള്‍ഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന ഉണലുകള്‍, നീരൊലിക്കല്‍ എന്നിവ കണ്ടാല്‍ അലര്‍ജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് കൂടുതലായും അലര്‍ജി ഉണ്ടാക്കുന്ന ത്. പെര്‍മനന്‍റ് ഡൈയിലാണ് ഇതു സാധാരണ ഉണ്ടാകുക. ഈ ലക്ഷണം കണ്ടാല്‍, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.ഡൈ ചെയ്‌യാനൊരുങ്ങുന്പോള്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാ ക്കുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുന്പോള്‍. അല്‍പം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അല്‍പനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയേ്‌യണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കില്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.ഹെന്ന നല്ലതാണോ?സിന്തറ്റിക് ഡൈയെപ്പോലെതന്നെ പ്രചാരമേറി വരികയാണ് ഹെര്‍ബല്‍ ഡൈകളും. ഹെന്നയാണ് ഇതില്‍ പ്രസിദ്ധം. കുഴന്പുരൂപത്തിലുള്ള ഇതു തലയില്‍ പുരട്ടി 40-60 മിനിറ്റിനുശേഷം കഴുകാം. ഒരു ചുവപ്പുരാശിയും മുടിക്ക് കിട്ടും. ഇന്നു മാര്‍ക്കറ്റില്‍ സിന്തറ്റിക് ഹെന്ന മിശ്രിതവും ലഭ്യമാണ്. ഇതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതില്ല. ചൊറിച്ചില്‍, ഉണലുകള്‍, പൊന്തല്‍, നീരൊലിപ്പ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റൊരു ചെടിയില്‍ നിന്നും ഉണ്ടാകുന്ന ഇന്‍ഡിഗോ ഹെയര്‍ഡൈ പ്രസിദ്ധമാണ്. ഹെന്നയുടെ കൂടെ ഇന്‍ഡിഗോ ചേര്‍ത്താല്‍ നല്ല കറുപ്പുനിറം കിട്ടും. 24 മണിക്കൂറെങ്കിലും സെറ്റാവാന്‍ വേണം.ഡൈ; എപ്പോള്‍, എങ്ങനെ?ഡൈ അഥവാ കളര്‍ ചെയ്‌യുന്നതിനു മുന്പായി, മുടി നന്നായി കഴുകിയശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് ഒന്നുകൂടി കഴുകണം. ആദ്യം കുറച്ചു മാത്രം ഡൈ എടുത്ത് മുടിയിഴകളായി എടുത്തു നിറം കൊടുക്കുക. പിന്നീട് മുഴുവനായും ചെയ്‌യുക. കടഭാഗം മുതല്‍ അറ്റം വരെ ഡൈ നന്നായി പുരട്ടണം. പിന്നീട് ചെറിയ പല്ലുകളുള്ള ചീപ്പെടുത്ത് നന്നായി ചീകി, നിറം എല്ലാഭാഗത്തും ഒന്നുപോലെ പടര്‍ത്തണം. 30 മുതല്‍ 60 മിനിറ്റു വരെ വച്ചശേഷം കഴുകിക്കളയാം. കഴുകിയ വെള്ളം നന്നായി തെളിയുന്നതുവരെ കഴുകണം.ആവശ്യത്തിലധികം സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നശിച്ച് കൊഴിഞ്ഞു പോകാനിടയാകും. അധികമായി ഡൈ ചെയ്‌യരുത്. ഉപയോഗിച്ചതിന്‍റെ ബാക്കി പിന്നീട് പുരട്ടാന്‍ വേണ്ടി സൂക്ഷിക്കരുത്. ഡൈ ചര്‍മത്തില്‍ പുരണ്ടാല്‍ ആ ഭാഗം വരണ്ടുണങ്ങി കറുത്ത്, ചിലപ്പോള്‍ ചൊറിയാനും തുടങ്ങും. അതൊഴിവാക്കാന്‍ വാസ്‌ലൈനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈനു ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തിലിറങ്ങുകയില്ല. പുരണ്ടാലും എളുപ്പത്തില്‍ നീക്കം ചെയ്‌യാം.ഡോ. ഉമാരാജന്‍ പ്രഫസര്‍ ഓഫ് ഡര്‍മറ്റോളജി വെനറോളജി, മെഡിക്കല്‍ കോളജ്, കോഴിക്കോട്.

മാനസികാരോഗ്യ ചട്ടങ്ങള്‍







മാനസികരോഗം ഭേദമായവരെ ശുശ്രൂഷിക്കുന്ന തിനുള്ള കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിനായി പുതിയ ചട്ടങ്ങള്‍ വരുന്നു. ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ നടപ്പാക്കിയ നിയമങ്ങളുടെ മാതൃകയിലാണു കേരളത്തിലും മാനസികാരോഗ്യ ചട്ടം പുനര്‍നിര്‍ണയിക്കുന്നത്. മാനസികാരോഗ്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍ എന്നിവയ്ക്കു മാത്രമായി ഈ നിയമം പുനര്‍നിര്‍ണയിക്കും. മാനസികരോഗം ഭേദമായ ശേഷവും സംരക്ഷിക്കാന്‍ ആളില്ലാത്തവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ 15,000 പേര്‍ ഇത്തരത്തില്‍ ഉണ്ടെന്നാണു വിവരം. സംരക്ഷണത്തിനായി സാമൂഹികക്ഷേമ വകുപ്പിന്‍റെ കീഴില്‍ ആറും, സാമൂഹികക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നു മൂന്നും, കൊല്ലം, എറണാകുളം നഗരസഭകളുടെ നേതൃത്വത്തില്‍ രണ്ടും ഭവനങ്ങളാണുള്ളത്. പുറമെ, എന്‍ജിഒകളുടെ നേതൃത്വത്തില്‍ നൂറ്റിയന്‍പതോളം ഭവനങ്ങളുമുണ്ട്. ഓര്‍ഫനേജ് ആക്ടിന്‍റെ പരിധിയില്‍ റജിസ്റ്റര്‍ ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി നിയമത്തിന്‍റെ കീഴില്‍ ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണു ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രത്യേകം നിയമം പാസാക്കിയത്. പഴ്സന്‍സ് വിത്ത് ഡിസെബിലിറ്റി ആക്ടിന്‍റെ പരിധിയിലാണ് ഇപ്പോള്‍ അവിടത്തെ ശരണാലയങ്ങളുടെ പ്രവര്‍ത്തനം. കേരളത്തിലും ഇതേ രീതിയിലുള്ള ഭേദഗതിയാണ് ഉദ്ദേശിക്കുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, സാമൂഹികക്ഷേമ സെക്രട്ടറി കെ.എം. ഏബ്രഹാം, നിയമ സെക്രട്ടറി രാമരാജപ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് വഴികള്‍




സ്ത്രീകള്‍ക്ക് പൊതുവായുള്ള പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനാല്‍ തന്നെ മുടികൊഴിച്ചില്‍ തടയാന്‍ ചില ട്രിക്കുകള്‍ കൈവശമുണ്ടെങ്കില്‍ ഏവര്‍ക്കും അതൊരു സഹായമായിരിക്കും. വീട്ടില്‍ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങളാണിത്

1. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ഒലീവ്, വെളിച്ചെണ്ണ, കനോള ഏതെങ്കിലുമൊരു എണ്ണ എടുത്ത് ചൂടാകുന്നത് വരെ തീയില്‍ വയ്ക്കുക. പക്ഷേ തലയില്‍ തേക്കാന്‍ പറ്റുന്നത്രയുമേ ചൂടാകാവൂ. തലയോട്ടിയില്‍ ഈ എണ്ണ മൃദുവായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം ഇത് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളുയക

2. നാച്ചുറല്‍ ജ്യൂസ് ഗാര്‍ലിക്, ഒനിയന്‍, ജിഞ്ചര്‍ ജ്യൂസുകളിലേതെങ്കിലുമൊന്ന് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് തലയില്‍ പുരട്ടുക. രാവിലെ വൃത്തിയായി കഴുകിക്കളയുക

3. ഹെഡ് മസാജ് ദിവസവും തലയോട്ടി അഞ്ച് മിനിറ്റെങ്കിലും മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിക്കാന്‍ കാരണമാകും. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിച്ചാല്‍ അത് മുടിക്ക് കരുത്ത് പകരും. ഓയിലുകളെന്തെങ്കിലും ഉപയോഗിച്ചാണ് മസാജെങ്കില്‍ വളരെ നല്ലത്

4. ആന്റിഓക്‌സിഡന്റ്‌സ് ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീപ്പൊടി ഇട്ട് ചൂടാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം അത് തലയില്‍ വച്ചശേഷം കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ടീ

5. ധ്യാനം ടെന്‍ഷനും സ്‌ട്രെസ്സുമാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണം. അതിനാല്‍ തന്നെ ദിവസം അരമണിക്കൂറെങ്കിലും കണ്ണടച്ചിരുന്നു ധ്യാനിച്ചാല്‍ മുടികൊഴിച്ചില്‍ നില്‍ക്കുമത്രേ.

ഹെയര്‍ ഡൈ പുരട്ടുന്പോള്‍







മനുഷ്യന്‍റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങള്‍ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതല്‍ സ്വര്‍ണവര്‍ണം വരെയുണ്ട്. മുടിയുടെ നിറം മാറ്റല്‍ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയര്‍ ഡൈ അഥവാ ഹെയര്‍ കളര്‍. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം.മുടിനിറം വരുന്ന വഴിശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കു ന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവാണു മുടിക്കു നിറം നല്‍കുന്നത്. പ്രായമേറുന്പോള്‍ മെലനോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞ്, നിറം മങ്ങി, മുടി വെളുക്കാന്‍ തുടങ്ങുന്നു. പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനത്തില്‍ ഹെയര്‍ഡൈകളെ നാലായി തിരിക്കുന്നു.താല്‍ക്കാലിക ഡൈ: താല്‍ക്കാലികമായി ഡൈ ചെയ്‌യാന്‍ ഉപയോഗിക്കുന്നവയാണ് ടെംപററി ഡൈ. വര്‍ണ തന്മാത്രകള്‍ വലുതായതിനാല്‍ ഇതു മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങാതെ പറ്റിപ്പിടിച്ചു നില്‍ക്കുകയേ ഉള്ളൂ. മാത്രമല്ല, ഡൈ ഉടനെ കഴുകിക്കളയാനും സാധിക്കും.ഏതാനും മണിക്കൂറുകളോ, ഏറിയാല്‍ ഒരു ദിവസമോ ഒരു തവണ ഷാംപൂ ഉപയോഗിക്കുന്നതുവരെയോ മാത്രം നീണ്ടുനില്‍ക്കുന്നവയാണ് ഇവ. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്‌പ്രേകള്‍ എന്നീ രൂപത്തില്‍ ഇവ മാര്‍ക്കറ്റില്‍ ലഭിക്കുന്നു.അല്‍പം നീണ്ടു നില്‍ക്കുന്നവ: മുടിയിഴകളില്‍ പുരട്ടിയാല്‍ അത്രപെട്ടെന്ന് നിറം നഷ്ടപ്പെടാത്തവയാണ് സെമി പെര്‍മനന്‍റ് ഡൈകള്‍. നാലഞ്ചു പ്രാവശ്യം ഷാംപൂ ഉപയോഗിച്ചു കഴുകിയാലേ നിറം പോകൂ. തിളക്കം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യതയുള്ള മുടിക്കുപോലും ഈ തരം ഡൈ സുരക്ഷിതമാണ്. കാരണം, പെറോക്‌സൈഡ് , അമോണിയ തുടങ്ങി ഹെയര്‍ ഡൈയില്‍ പൊതുവേ കാണുന്ന ഡവലപ്പര്‍ രാസവസ്തുവിന്‍റെ അളവ് കുറവാണ്.നീണ്ടുനില്‍ക്കുന്നവ: ഒരര്‍ഥത്തില്‍ പെര്‍മനന്‍റു ഡൈയ്ക്കു തുല്യം തന്നെയാണ് നീണ്ടുനില്‍ക്കുന്ന ഡെമി പെര്‍മനന്‍റ് ഡൈകളും. അമോണിയയ്ക്കു പകരം സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ സ്വാഭാവിക നിറത്തെ പുറത്തുകളയാതെ, മുടിക്കു ക്ഷതംവരുത്താതെ നിറം കൊടുക്കുന്നു. ഇത്തരം ഡൈകള്‍ താരതമ്യേന സുരക്ഷിതമാണ്.പെര്‍മനന്‍റ് ഡൈ: ഇതില്‍ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ് ഘടകങ്ങളും ആല്‍ക്കലൈന്‍ ഘടകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചു നിറം മുടിയിഴയിലെ കോര്‍ട്ടകസ് എന്ന പാളിയിലേക്ക് പ്രവേശിക്കു ന്നു. ഇത്തരം ഡൈ എളുപ്പം കഴുകിക്കളയാന്‍ പറ്റില്ല. മാത്രമല്ല, മുടി വളരുന്നതോടൊപ്പം ഡൈ ചെയ്ത നിറമുള്ള ഭാഗവും പുതിയ വളര്‍ന്ന നിറമില്ലാത്ത ഭാഗവും പ്രകടമായ വ്യത്യാസവും കാണിക്കും. അലര്‍ജി പ്രശ്നങ്ങള്‍ ഇവയ്ക്കു കൂടുതലുമാണ്.അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ്ചിലരില്‍ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോള്‍ഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന ഉണലുകള്‍, നീരൊലിക്കല്‍ എന്നിവ കണ്ടാല്‍ അലര്‍ജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് കൂടുതലായും അലര്‍ജി ഉണ്ടാക്കുന്ന ത്. പെര്‍മനന്‍റ് ഡൈയിലാണ് ഇതു സാധാരണ ഉണ്ടാകുക. ഈ ലക്ഷണം കണ്ടാല്‍, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.ഡൈ ചെയ്‌യാനൊരുങ്ങുന്പോള്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാ ക്കുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുന്പോള്‍. അല്‍പം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അല്‍പനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയേ്‌യണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കില്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.ഹെന്ന നല്ലതാണോ?സിന്തറ്റിക് ഡൈയെപ്പോലെതന്നെ പ്രചാരമേറി വരികയാണ് ഹെര്‍ബല്‍ ഡൈകളും. ഹെന്നയാണ് ഇതില്‍ പ്രസിദ്ധം. കുഴന്പുരൂപത്തിലുള്ള ഇതു തലയില്‍ പുരട്ടി 40-60 മിനിറ്റിനുശേഷം കഴുകാം. ഒരു ചുവപ്പുരാശിയും മുടിക്ക് കിട്ടും. ഇന്നു മാര്‍ക്കറ്റില്‍ സിന്തറ്റിക് ഹെന്ന മിശ്രിതവും ലഭ്യമാണ്. ഇതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതില്ല. ചൊറിച്ചില്‍, ഉണലുകള്‍, പൊന്തല്‍, നീരൊലിപ്പ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റൊരു ചെടിയില്‍ നിന്നും ഉണ്ടാകുന്ന ഇന്‍ഡിഗോ ഹെയര്‍ഡൈ പ്രസിദ്ധമാണ്. ഹെന്നയുടെ കൂടെ ഇന്‍ഡിഗോ ചേര്‍ത്താല്‍ നല്ല കറുപ്പുനിറം കിട്ടും. 24 മണിക്കൂറെങ്കിലും സെറ്റാവാന്‍ വേണം.ഡൈ; എപ്പോള്‍, എങ്ങനെ?ഡൈ അഥവാ കളര്‍ ചെയ്‌യുന്നതിനു മുന്പായി, മുടി നന്നായി കഴുകിയശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് ഒന്നുകൂടി കഴുകണം. ആദ്യം കുറച്ചു മാത്രം ഡൈ എടുത്ത് മുടിയിഴകളായി എടുത്തു നിറം കൊടുക്കുക. പിന്നീട് മുഴുവനായും ചെയ്‌യുക. കടഭാഗം മുതല്‍ അറ്റം വരെ ഡൈ നന്നായി പുരട്ടണം. പിന്നീട് ചെറിയ പല്ലുകളുള്ള ചീപ്പെടുത്ത് നന്നായി ചീകി, നിറം എല്ലാഭാഗത്തും ഒന്നുപോലെ പടര്‍ത്തണം. 30 മുതല്‍ 60 മിനിറ്റു വരെ വച്ചശേഷം കഴുകിക്കളയാം. കഴുകിയ വെള്ളം നന്നായി തെളിയുന്നതുവരെ കഴുകണം.ആവശ്യത്തിലധികം സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നശിച്ച് കൊഴിഞ്ഞു പോകാനിടയാകും. അധികമായി ഡൈ ചെയ്‌യരുത്. ഉപയോഗിച്ചതിന്‍റെ ബാക്കി പിന്നീട് പുരട്ടാന്‍ വേണ്ടി സൂക്ഷിക്കരുത്. ഡൈ ചര്‍മത്തില്‍ പുരണ്ടാല്‍ ആ ഭാഗം വരണ്ടുണങ്ങി കറുത്ത്, ചിലപ്പോള്‍ ചൊറിയാനും തുടങ്ങും. അതൊഴിവാക്കാന്‍ വാസ്‌ലൈനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈനു ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തിലിറങ്ങുകയില്ല. പുരണ്ടാലും എളുപ്പത്തില്‍ നീക്കം ചെയ്‌യാം.ഡോ. ഉമാരാജന്‍ പ്രഫസര്‍ ഓഫ് ഡര്‍മറ്റോളജി വെനറോളജി, മെഡിക്കല്‍ കോളജ്, കോഴിക്കോട്.

ഐപാഡുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്നു സ്വന്തം ലേഖകന്‍








പുതിയ പുതിയെ ടെക്‌നോളജികള്‍ വരുമ്പോള്‍ അതിന് പിന്നാലെ ഭ്രാന്തമായി പായുന്നവര്‍ സൂക്ഷിക്കുക. ആപ്പിളിന്റെ ഐപാഡുകള്‍ ഉപയോഗിക്കുന്നവരില്‍ കണ്ണിന് അസുഖമുണ്ടാകാന്‍ സാധ്യത കൂടുതലാണത്രേ. ഐപാഡ്, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളില്‍ പ്രായമായവര്‍ക്ക് കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. ചൊറിച്ചിലുണ്ടാകുന്ന ഉണങ്ങി കണ്ണുകള്‍ പോകുന്ന ഡ്രൈ ഐ എന്ന അസുഖമാണ് പ്രധാനമായും ഉണ്ടാകുക. സ്‌ക്രീനിലേക്ക് വളരെ നേരം തുറിച്ച് നോക്കിയിരിക്കുന്നതിനാലാണ് ഈ പ്രശ്‌നങ്ങള്‍ പ്രധാനമായുമുണ്ടാകുന്നത്.


നമ്മള്‍ ഇത്തരത്തില്‍ ഈ ഗാഡ്ജറ്റുകളില്‍ പൂര്‍ണ ശ്രദ്ധ അര്‍പ്പിക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണുകള്‍ അടയ്ക്കാന്‍ വരെ മറന്നുപോകും. ഡ്രൈ ഐ സ്‌പെഷലിസ്റ്റ് ഡോ. ക്രിസ്റ്റിയന്‍ പര്‍സ്ലോയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണിനുള്ളിലെ നനവിനെ വളരെ ഗുരുതരമായി ഈ അസുഖം ബാധിക്കുമെന്നും ക്രിസ്റ്റിയന്‍. ഒരു മിനിറ്റില്‍ 12 മുതല്‍ 15 തവണ വരെ കണ്ണുകള്‍ നമ്മള്‍ ചിമ്മാറുണ്ട്. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് തുറിച്ച് നോക്കിയിരിക്കുമ്പോള്‍ അത് മിനിറ്റില്‍ ഏഴോ എട്ടോ എന്ന നിരക്കിലേക്ക് താഴും. ഇതോടെ കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുന്ന ടിയര്‍ ഫിലിം എന്ന നനവ് പകരുന്ന വസ്തുവിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണമാകും.


50 വയസിന് മേല്‍ പ്രായമുള്ളവരില്‍ 30 ശതമാനത്തിലും ഈ അസുഖം കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അസുഖ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണത്രേ. യുവാക്കള്‍ക്ക് കൂടുതലായും ഈ അസുഖം പിടിപെടുന്നു. സാധാരണയായി പ്രായമാകും തോറുമാണ് ടിയര്‍ ഫിലിമിന്റെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞുവരുന്നത്. എന്നാല്‍ യുവാക്കള്‍ക്ക് ഇപ്പോള്‍ ഈ പ്രശ്‌നം അനുഭവപ്പെടുന്നു. ഓഫീസുകളിലെ കംപ്യൂട്ടറുകളും എയര്‍ കണ്ടീഷനിങ്ങും പ്രശ്‌നങ്ങളാണ്. കൂടാതെ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ അധികമായി ഉപയോഗിക്കുന്നതും. ലാപ്പ് ടോപ്പ്, ഐപാഡ് എന്നിവയുടെയെല്ലാം സ്‌ക്രീനുകള്‍ പ്രശ്‌നക്കാരാണ്.


ഡെസ്‌ക് ടോപ്പ് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇതിനുമുണ്ട്- പര്‍സ്ലോ പറഞ്ഞു. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ കോണ്‍ടാക്റ്റ് ലെന്‍സ് ആന്‍ഡ് ആന്റിരിയര്‍ ഐ റിസര്‍ച്ച് യൂണിറ്റ് ഡയറക്ടറാണ് പര്‍സ്ലോ. സോഫ്റ്റ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്നവര്‍ക്ക് ഈ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത ഏറെയെന്നും പര്‍സ്ലോ. ടിയര്‍ സബ്‌സ്റ്റിറ്റിയൂട്ടുകള്‍ ഉപയോഗിച്ചാല്‍ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ പ്രശ്‌നം ഒഴിവാക്കാനാകും. സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കി നില്‍ക്കുന്നത് ഒഴിവാക്കുക. കുറച്ച് നേരം നോക്കി ഇരുന്ന ശേഷം ശ്രദ്ധ ദൂരേയ്ക്ക് മാറ്റുക. കൂടുതല്‍ സമയം കണ്ണ് ചിമ്മാന്‍ മനപ്പൂര്‍വം ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താലും ഡ്രൈ ഐയില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും പര്‍സ്ലോ.

ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങള്‍





ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങള്‍



മഞ്ഞപ്പിത്തത്തിന്‍റെ കാരണങ്ങള്‍ക്കനു സരിച്ചു ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി, വയറിനുള്ളില്‍ അസ്വസ്ഥതയും വേദനയും, വിശപ്പില്ലായ്മ, ചെറിയ പനി, മൂത്രത്തിന് കടുത്ത നിറം കാണുക, ചൊറിച്ചില്‍ എന്നിവയാണു പൊതുലക്ഷണങ്ങള്‍. ചിലരില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. ഹെപ്പറ്റൈറ്റിസ് എകേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ വൈറസ് കൊണ്ടുണ്ടാകുന്നതാണ്. ഈ മഞ്ഞപ്പിത്തത്തിനു പ്രത്യേക മരുന്നൊന്നും തന്നെ ആവശ്യമില്ല. പരിപൂര്‍ണവിശ്രമവും പോഷകങ്ങളടങ്ങിയ ആഹാരവും മാത്രം മതിയാകും. ഉപ്പു കൂട്ടാതിരിക്കുന്നതു പോലുള്ള കഠിനഭക്ഷണപഥ്യങ്ങള്‍ ശരീരത്തിലെ ലവണാശംങ്ങളും പോഷകങ്ങളും നഷ്ടപ്പെട്ടു രോഗി ഗുരുതരമായ ‘കോമയിലെത്താ ന്‍ ഇടയാക്കാം. അതുകൊണ്ട് രോഗിക്ക് വിശപ്പുണ്ടെങ്കില്‍ പോഷകാഹാരം നല്‍കാന്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് എ കരളിന് സ്ഥിര മായ കേടുണ്ടാക്കാറില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ രോഗം പരിപൂര്‍ണമായും മാറാറുണ്ട്. ഈ രോഗം ഒരിക്കല്‍ വന്നവര്‍ക്കു പിന്നീട് വരുകയുമില്ല. ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതാണെങ്കിലും കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവരില്‍ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസായി (ക്രോണിക് ഹെപ്പറ്റൈറ്റിസ്) മാറാനിടയുണ്ട്. ഇങ്ങനെയുള്ളവരില്‍ ജീവിതകാലം മുഴു വന്‍ കരളിന്‍റെ പ്രവര്‍ത്തനം പരിശോധിച്ചറിയാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകളും കരള്‍ കാന്‍സര്‍ പരിശോധനകളും നടത്തേണ്ടി വരും. വേണ്ട ചികിത്സകള്‍ സമയത്തു ചെയ്തിലെ്ലങ്കില്‍ രോഗം പഴകി സീറോസിസും കരള്‍കാന്‍സറും ആകാം. ചിലരില്‍ കരളിന്‍റെ പ്രവര്‍ത്തനം നിലച്ചുപോകാം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് 12 ആഴ്ചകള്‍ക്കുശേഷമാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തപ്പോഴും ഇവര്‍ക്കു രോഗം പരത്താന്‍ കഴിയും. അതിനാല്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ ഉടന്‍ രക്തപരിശോധന നടത്തണം. ഹെപ്പറ്റൈറ്റിസ് സി ലൈംഗികബന്ധത്തിലൂടെ പകരില്ല എന്നതൊഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് സിയുടെ രോഗകാരണം ബിയുടേതിനു സമാനമാണ്. അണുബാധയുണ്ടായി ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുശേഷം കരളിന്‍റെ അവസ്ഥ ഗുരുതരമാകുന്പോഴാണു പലപ്പോഴും രോഗമുണ്ടെന്നറിയുക തന്നെ. 90 ശതമാനം രോഗികളിലും ഹെപ്പറ്റൈറ്റിസ് സി ക്രോണിക് ഹെപ്പറ്റൈറ്റിസ് ആകാറുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറസുകളില്‍ ഏറ്റവും അപകടകാരിയാ യതു സിയാണെന്നാണു കരുതുന്നത്. ഹെപ്പറ്റൈറ്റിസ് ഡിഹെപ്പറ്റൈറ്റിസ് ബിയുടെ സഹായത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അപൂര്‍ ണ വൈറസാണ് ഡി. അതുകൊണ്ടു ബി വൈറസിനെതിരെ പ്രതിരോധകുത്തി വയ്പ് എടുത്താല്‍ ഡിയെയും തടയാം. ഇന്ത്യയില്‍ ഇതു കുറവാണ്. ഹെപ്പറ്റൈറ്റിസ് ഇഹെപ്പറ്റൈറ്റിസ് എയുടേതു പോലെ തന്നെ ഒരു ജലജന്യരോഗമാണ് ഹെപ്പറ്റൈറ്റിസ് ഇയും. സാധാരണ, ഈ വൈറസ് കരളിനു സ്ഥിരമായ കേട് വരുത്താറില്ല. തന്നെ യുമല്ല വേഗം സുഖമാവും. എന്നാല്‍ ഗര്‍ഭിണികളില്‍ രോഗം ഗൗരവമാകാറുണ്ട്. ഹെപ്പ റ്റൈറ്റിസ് എഫ്, ജി എന്നിവയും മഞ്ഞപ്പിത്തത്തിനു കാരണമാകുന്നെന്ന് കണ്ടെത്തി യെങ്കിലും ഘടനയും സ്വഭാവവുമൊക്കെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കുന്നതേ യുള്ളൂ. മറ്റു കാരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് വൈറസ് കൂടാതെ മറ്റു കാരണങ്ങള്‍കൊണ്ടും മഞ്ഞപ്പിത്തം ഉണ്ടാകാം. പ്രീഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ പെടുന്നതാണ് മറ്റു കാരണങ്ങള്‍.ചുവന്ന രക്താണുക്കളുടെ ക്രമാധികവിഘടനം മൂലം അമിതമായ തോതില്‍ ബിലി റുബിന്‍ ഉണ്ടാവുകയും അത് ശരീരത്തില്‍ കെട്ടിക്കിടന്നു രോഗമുണ്ടാവുകയും ചെയ്‌യും. ഇതാണ് പ്രീ ഹെപ്പാറ്റിക് ജോണ്ടിസ്. ഇത്തരത്തില്‍ പെട്ട ഗില്‍ബര്‍ട്ട് സിന്‍ഡ്രം കേരളത്തില്‍ സാധാരണമാണ്. ഇതിനു ചികിത്സ ആവശ്യമില്ല. കരള്‍കോശങ്ങള്‍ക്കു കേട് സംഭവിക്കുന്നതുകൊണ്ടു ഹെപ്പാറ്റിക് ജോണ്ടിസും പിത്തരസത്തിന്‍റെ ഒഴുക്കു തടയപ്പെ ടുന്നതുകൊണ്ടു പോസ്റ്റ് ഹെപ്പാറ്റിക് ജോണ്ടിസും ഉണ്ടാകുന്നു. മരുന്നുകള്‍ മൂലം മഞ്ഞപ്പിത്തം അപസ്മാരം, കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങളുടെ മരുന്നുകള്‍, ചില അനസ്തീഷ്യ മരുന്നുകള്‍ എന്നിവ കരള്‍കോശങ്ങളെ തകരാറിലാക്കുന്നതു മൂലം മഞ്ഞപ്പിത്തം വരാം. ചില കാന്‍സര്‍ മരുന്നുകളും മഞ്ഞപ്പിത്തമുണ്ടാക്കാം. ഇതിനെ ഡ്രഗ് ഇന്‍ഡ്യൂ സ്ഡ് ഹെപ്പറ്റൈറ്റിസ് എന്നു പറയും. ആശുപത്രികളിലെത്തുന്ന ഹെപ്പറ്റൈറ്റിസ് രോഗികളില്‍ അഞ്ചുശതമാനവും ഇത്തര ക്കാരാണ്. 50 ശതമാനം ഡ്രഗ് ഇന്‍ഡ്യൂസ്ഡ് ഹെപ്പറ്റൈറ്റിസിനും കാരണമാകുന്നതു ക്ഷയരോഗത്തിനെതിരെയുള്ള മരുന്നുകളാണ്.എന്നാല്‍ എല്ലാവരിലും മരുന്നുകള്‍ മഞ്ഞപ്പിത്തമുണ്ടാക്കാറില്ല. ചില മരുന്നുകളോടു ചിലര്‍ക്കുള്ള അലര്‍ജിയാണു പ്രശ്നമാകുന്നത്. രോഗകാരണമാകുന്ന മരുന്ന് ഉപയോ ഗിക്കാതിരിക്കുകയാണ് ചികിത്സ. മരുന്നുപയോഗം നിര്‍ത്തി ആറാഴ്ചകള്‍ക്കുള്ളില്‍ മഞ്ഞപ്പിത്തം മാറാറുണ്ട്. മരുന്നുകളുടെ ഉപയോഗം മൂലം ശരാശരിയോ കടുത്തതോ ആയ ഹെപ്പറ്റൈറ്റിസ് ഉണ്ടായവര്‍ തുടര്‍ന്ന് പ്രശ്നകാരിയായ മരുന്നിന്‍റെ ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ പോലും മരണം സംഭവിക്കാം.

ഓര്‍മ നിലനിര്‍ത്താന്‍ 10 സിംപിള്‍ ട്രിക്കുകള്‍




ഈ കാലഘട്ടത്തില്‍ ക്യാന്‍സറിനൊപ്പം തന്നെ ആളുകള്‍ ഏറെ പേടിക്കുന്ന രോഗാവസ്ഥയിലൊന്നാണ് ഓര്‍മ മങ്ങല്‍. അള്‍ഷിമേഴ്‌സ് അടക്കമുള്ള ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ.് പ്രായമാകും തോറും ഓര്‍മ നഷ്ടപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ ആ അസുഖമുണ്ടാകുന്നത് ഒരു പരിധിവരെ തടയാന്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ചാല്‍ കഴിയും

1. കാല്‍ പരിശോധിക്കാം

കാല്‍പ്പാദത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കുറവാണോയെന്ന് പരിശോധിക്കാം. അങ്ങനെയുണ്ടെന്ന് കണ്ടാല്‍ തലച്ചോറിന് പ്രശ്‌നമുണ്ടെന്ന് മനസിലാക്കാം. സ്‌ട്രോക്ക്, ഡിമെന്‍ഷ്യ എന്നിവ ഉണ്ടാകാനും സാധ്യത. ശരീരത്തില്‍ എല്ലായിടത്തും ബ്ലഡ് വെസലിന്റെ ആരോഗ്യം ഒരുപോലെയായിക്കുമെന്നാണ് തിയറി.

2. ആന്റി ഓക്‌സിഡന്റ് ഭക്ഷണം ശീലമാക്കാം

ഓര്‍മക്കുറവുണ്ടാകാതിരിക്കാന്‍ ആന്റി ഓക്‌സിഡന്റ് ഭക്ഷണം സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് റാസ്പ്‌ബെറീസ്, ബ്ലൂബറീസ് എന്നിവയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്.

3. കൊഴുപ്പിനെ സൂക്ഷിക്കാം

നമ്മള്‍ അകത്താക്കുന്ന കൊഴുപ്പ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. തലച്ചോറിലെ സെല്ലിനെ നിര്‍വികാരമക്കാന്ന സാച്ച്യുറേറ്റഡ് കൊഴുപ്പുകള്‍ കഴിക്കുന്നത് കുറയ്ക്കാം. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം

4. തലച്ചോറ് വികസിപ്പിക്കാം

30 വയസ് ആകുമ്പോള്‍ മുതല്‍ തലച്ചോറ് ചുരുങ്ങാന്‍ തുടങ്ങും. പഠനത്തിലൂടെ തലച്ചോറിന്റെ ഈ ചുരുക്കല്‍ തടയാന്‍ കഴിയും. പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ച് തലച്ചോര്‍ വികസിപ്പിക്കാം. ബി12 വിറ്റാമിന്‍ പ്രായമാകും തോറും കുറയും. ഇതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ 40 വയസ് മുതല്‍ ബി12 വിറ്റാമിനുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും

5. മെഡിറ്ററേനിയന്‍ ഡയറ്റ് ശീലമാക്കൂ

ഗ്രീക്ക്, ഇറ്റാലിയന്‍ ഭക്ഷണം തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ മെഡിറ്ററേനിയന്‍ ഡയറ്റ് ശീലമാക്കിയാല്‍ തലച്ചോറിന്റെ പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഇലക്കറികളും, മത്സ്യം, ഒലീവ് ഓയില്‍ തുടങ്ങിയവ ശീലമാക്കുക. വിനാഗിരിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കും

6. ഭാരവും പ്രശ്‌നക്കാരന്‍

അമിതവണ്ണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. തലച്ചോറില്‍ ടിഷ്യൂകള്‍ അമിതവണ്ണമുള്ളവരില്‍ കുറവായിരിക്കും. അള്‍ഷിമേഴ്‌സിന് പ്രധാന കാരണങ്ങളിലൊന്നാണിത്. അതുകൊണ്ട് തന്നെ മധ്യവയസ്‌കര്‍ തടികൂടുന്നത് നിയന്ത്രിക്കേണ്ടതാണ്. 60 വയസിന് ശേഷം തടി വളരെ പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് അള്‍ഷിമേഴ്‌സിന്റെ ലക്ഷണമായി കരുതണം.

7. ഉറക്കം

നന്നായി ഉറങ്ങണം.

ബീറ്റ്‌റൂട്ടിനുമുണ്ട് ചില ഗുണങ്ങള്‍









ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്‌റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ടത്രേ. മറ്റൊന്നുമല്ല ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. പ്രായമാകും തോറും ഓര്‍മശക്തി കുറയുന്നത് സാധാരണമാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ പ്രശ്‌നം ഒഴിവാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുമത്രേ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം.


പ്രായമായവരില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം തെളിയിച്ചത്. ബീറ്റ്‌റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുന്‌പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്‌സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്.


നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്. പഠനത്തിനു വിധയേമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്‍കി. നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഒൌണ്‍സ് ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നല്‍കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.


പിറ്റേന്നു രാവിലെ പതിവുപോലെ 10 മണിക്കൂര്‍ നിരാഹാരത്തിനു ശേഷം എത്തിയ ഇവര്‍ക്ക് പഥ്യമനുസരിച്ച പ്രഭാതഭക്ഷണം നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതഭക്ഷണ ത്തിനു മുന്പും ശേഷവും ശരീരത്തിലെ നൈട്രേറ്റ് നില അറിയാന്‍ രക്തപരിശോധന നടത്തി. പഠനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലും ഓരോരുത്തരിലും ഇതേരീതി ആവര്‍ത്തിച്ചു.നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു.


പ്രായമാകുന്‌പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള രക്തപ്രാവാഹം കൂടിയതായി തെളിഞ്ഞു.പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്‌യുമെന്നു തെളിഞ്ഞു. വേക്‌ഫോറസ്റ്റ് സര്‍വകലാശാലയി ലെ ട്രാന്‍സ്‌ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം നൈട്രിക് ഓക്‌സൈഡ് സൊസൈറ്റിയുടെ ജേണലായ നൈട്രിക് ഓക്‌സൈഡ്, ബയോളജി ആന്‍ഡ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരക്കുകളിലെ വ്യായാമം




ജോലിത്തിരക്കുകള്‍ മൂലം വ്യായാമത്തിന്‌ സമയം ഇല്ലെന്ന്‌ പറയുന്നവര്‍ക്കായി, ചില ചെറു വ്യായാമ ക്രമങ്ങള്‍ ഇതാ...

നമ്മള്‍ നടന്നും ഓടിയും ചെയ്‌തിരുന്ന പല ജോലികളും ഇന്ന്‌ കംപ്യൂട്ടറിനുമുമ്പിലേക്ക്‌ ഒതുങ്ങി. സ്‌റ്റെപ്പ്‌ കയറിയിറങ്ങാന്‍ പ്രായമായവര്‍ക്കു മാത്രമല്ല ചെറുപ്പക്കാര്‍ക്കും മടിയാണ്‌. പകരം ലിഫ്‌റ്റിനെ ആശ്രയിക്കാന്‍ തുടങ്ങി. ഇങ്ങനെ ശരീരം അനങ്ങിയുള്ള ജോലികളുടെ എണ്ണം കുറഞ്ഞതോടെ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു. പല ലക്ഷണങ്ങളില്‍ പുതിയ പേരുകളില്‍ പല രോഗങ്ങളും ചെറുപ്പക്കാരെ പിടികൂടാന്‍ തുടങ്ങി. അധികം സമയം ഇരുന്ന്‌ ജോലിചെയ്യുന്നവര്‍ക്കും കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ഇതാ ചില ലഘുവ്യായാമങ്ങള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ടെന്‍ഷനും സമ്മര്‍ദവും കുറയ്‌ക്കുന്നതിനും ഈ വ്യായാമങ്ങള്‍ സഹായകരമാണ്‌.

ചുമലുകള്‍

കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ ചുമലുകള്‍ ഇടയ്‌ക്ക് മുന്നോട്ടും പുറകോട്ടും 10 തവണ ചലിപ്പിക്കുക. മസിലുകള്‍ക്ക്‌ അയവ്‌ കിട്ടാനും ടെന്‍ഷന്‍ കുറയ്‌ക്കാനും ഈ ലഘു വ്യായാമം സഹായിക്കും. ചുമല്‍ ഉയര്‍ത്തിപ്പിടിച്ച്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുക. 30 സെക്കന്റ്‌ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം ചുമലുകള്‍ അയച്ച്‌ സാവധാനം ശ്വാസംപുറത്തേക്കു വിടുക. ജോലിയുടെ ഇടവേളകളില്‍ പത്ത്‌ തവണവരെ ഇത്‌ ചെയ്യുക.

കഴുത്ത്‌

കഴുത്ത്‌ പരമാവധി മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും തിരിക്കുക. ഈ വ്യായാമം അധിക സമയം ഇരുന്ന്‌ ജോലി ചെയ്യുന്നതുമൂലം കഴുത്തിനും ചുമലുകള്‍ക്കും ഉണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്‌ക്കുന്നു. മനസ്‌ ശാന്തമാക്കുന്നു.

നെഞ്ച്‌

കൈകള്‍ വശങ്ങളിലേക്ക്‌ നീട്ടിപ്പിടിക്കുക. കഴുത്തുനേരെവച്ച്‌ ഇടതു വലത്ത്‌ കൈവിരലുകള്‍ അതേ വശത്തേക്ക്‌ മടക്കി തോളില്‍ തൊടുക. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഈ വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌. കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം കുറയ്‌ക്കും.

വയറ്‌

വയറ്‌ ഉള്ളിലേക്ക്‌ വരത്തക്ക രീതിയില്‍ ശ്വാസം എടുക്കുക. ഏതാനും മിനിറ്റുകള്‍ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം സാവധാനം പുറത്തേക്കു വിടുക. ദിവസവും ഇടയ്‌ക്കിടെ ഇങ്ങനെ ചെയ്യുന്നത്‌ വയര്‍ ചാടുന്നത്‌ കുറയാന്‍ സഹായിക്കും.

കൈകള്‍

വെള്ളം നിറച്ച ഒരു കുപ്പി തലയ്‌ക്ക് മുകളിലായി ഉയര്‍ത്തിപ്പിടിക്കുക. 30 സെക്കന്റ്‌ ഈ നില തുടരുക. ശേഷം കൈകള്‍ താഴ്‌ത്തുക. ഇരു കൈകളും മാറി മാറി ഈ വ്യായാമം ചെയ്യണം. കൈയിലെ പേശികളുടെ ആരോഗ്യത്തിന്‌ ഈ വ്യായാമം ഫലപ്രദമാണ്‌.കൈകള്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും 10 തവണവീതം കറക്കുക.

കൈക്കുഴ

കംപ്യൂട്ടറിലും മറ്റും അധിക സമയമിരുന്ന്‌ ജോലി ചെയ്യുമ്പോള്‍ കൈക്കുഴയ്‌ക്ക് ഉണ്ടാകാവുന്ന കാര്‍പല്‍ ടൂണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും കൈക്കുഴ 10 തവണവീതം കറക്കുക. ഒരു ടെന്നീസ്‌ബോള്‍ കൈകള്‍കൊണ്ട്‌ മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുക. ദിവസവും ഇടയ്‌ക്കിടക്ക്‌ ഇങ്ങനെ ചെയ്യുന്നത്‌ കൈക്കുഴയ്‌ക്ക് നല്ലതാണ്‌.

കൈപ്പത്തി

ഒരു ഹാന്‍ഡ്‌ ഗ്രിപ്പര്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി കൈ മടക്കുകയും നിവര്‍ത്തുകയും ചെയ്യുക. ഒരു മിനിറ്റുവീതം ഓരോ കൈയും മാറി മാറി ചെയ്യണം. കംപ്യൂട്ടറില്‍ എന്തെങ്കിലും വായിച്ചിരിക്കുന്ന സമയത്ത്‌ ഇത്‌ ചെയ്യാവുന്നതാണ്‌. കൈകള്‍ മുന്നിലേക്ക്‌ നിവര്‍ത്തിപിടിച്ച്‌ വിരലുകള്‍ പരമാവധി അകത്തിപിടിക്കുക. കുറച്ചു സെക്കന്റുകള്‍ ഈ നില തുടര്‍ന്ന ശേഷം അയയ്‌ക്കുക. വീണ്ടും ഇതേ രീതി ആവര്‍ത്തിക്കുക.

വിരലുകള്‍

വിരലുകള്‍ മുന്നിലേക്ക്‌ മടക്കി കട്ടിയുള്ള ഒരു റബര്‍ബാന്റ്‌ ചുറ്റി പരമാവധി തുറക്കുകയും മടക്കുകയും ചെയ്യുക. വലതുകൈവിരലുകളും ഇടതു കൈവിരലുകളും ഇതേ രീതിയില്‍ മാറി മാറി ചെയ്യുക. കൈവിരലുകള്‍ കൂട്ടിപ്പിടിച്ച്‌ കൈമുട്ട്‌ മടക്കുകയും നിവര്‍ത്തുകയും ചെയ്യുക. സമയം കിട്ടുമ്പോഴെല്ലാം ഇതു ചെയ്യുന്നത്‌ നല്ലതാണ്‌. തുടര്‍ച്ചയായി കീബോര്‍ഡ്‌ ഉപയോഗിക്കുന്നതുമൂലം വിരലുകള്‍ക്ക്‌ ഉണ്ടാകുന്ന വേദന ഒഴിവാക്കാന്‍ സഹായിക്കും.

കണങ്കാല്‍

ഓരോ മണിക്കൂര്‍ കൂടുമ്പോഴും കണങ്കാല്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും കറക്കുക. സാധ്യമെങ്കില്‍ ഷൂ ഊരിയശേഷം നിവര്‍ന്നുനിന്ന്‌ കാല്‍വിരലുകളുടെ മുന്‍ഭാഗം നിലത്തൂന്നി പൊങ്ങുകയും താഴുകയും ചെയ്യുക. ഇതിലൂടെ കണങ്കാല്‍ ബലമുള്ളതാകുന്നു.

കാല്‍പാദം

കാല്‍വിരല്‍ മുറുക്കി മടക്കുക. കുറച്ചു സെക്കന്റുകള്‍ക്കു ശേഷം അയയ്‌ക്കുക. കാല്‍വിരലുകള്‍ ഇടയ്‌ക്കിടെ ചലിപ്പിക്കുക. വിരലുകള്‍ക്കിടയില്‍ വായു സഞ്ചാരം ലഭിക്കുന്നതിന്‌ ഇതു സഹായിക്കും.

കാല്‍മുട്ടിനു താഴെ

കാല്‍ മുന്നിലേക്ക്‌ നീട്ടി പാദം ഉള്ളിലേക്ക്‌ മടക്കുക. ഈ രീതി കുറച്ചുസെക്കന്റ്‌ തുടരുക. അതിനുശേഷം സാധാരണ നിലയില്‍ വരുക. ഇങ്ങനെ കാലുകള്‍ മാറി മാറി 10 തവണ ചെയ്യുക. ഇത്‌ മസിലുകള്‍ക്ക്‌ ആയാസം നല്‍കുന്നു.

തുട

ഒരു സ്‌ഥലത്ത്‌ ഇരുന്നു ശ്വാസം എടുത്തുകൊണ്ട്‌ ഇരുകാലുകളുടെയും മുട്ടു ഒരുപോലെ മടക്കി നെഞ്ചിനോട്‌ അടുപ്പിക്കുക. 30 സെക്കന്റ്‌ ഈ രീതി തുടരുക. ഓരോ മണിക്കൂര്‍ ഇടവിട്ട്‌ ഇത്‌ ചെയ്യാവുന്നതാണ്‌. ഇതുവഴി തുടയിലെ മസിലുകള്‍ ബലമുള്ളതാകുന്നു.

പിന്‍ഭാഗം

ചുമലുകള്‍ പിന്നിലേക്ക്‌ തള്ളുക. ശരീരം അല്‌പം മുന്നിലേക്ക്‌ കുനിക്കുക. ഇങ്ങനെ കുറച്ചു സെക്കന്‍ഡുകള്‍ തുടര്‍ന്നശേഷം സാധാരണ നിലയില്‍ വരുക. പിന്‍ഭാഗത്തെ മസിലുകള്‍ ദൃഢമാകാന്‍ ഈ വ്യായാമം ഉത്തമമാണ്‌.

കണ്ണുകള്‍

ഓരോ മണിക്കൂര്‍ കൂടുമ്പോഴും കണ്ണുകള്‍ രണ്ടുതവണവീതം അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക. കൈവിരലുകള്‍ ഉപയോഗിച്ചു മൃദുവായി കണ്‍പോളയില്‍ തടവുക. അമിത സമയം കംപ്യൂട്ടറില്‍ നോക്കുന്നതുമൂലമുള്ള കണ്ണുകളുടെ സമ്മര്‍ദം കുറക്കും.

തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ ഇടയ്‌ക്ക് മോണിറ്ററില്‍നിന്ന്‌ കണ്ണ്‌ മാറ്റിയശേഷം കൃഷ്‌ണമണി വശങ്ങളിലേക്ക്‌ കറക്കുക. ഈ വ്യായാമം ചെയ്യുന്നതിലൂടെ തുടര്‍ച്ചയായി കംപ്യൂട്ടര്‍ നോക്കുന്നതുമൂലമുള്ള അസ്വസ്‌ഥതകളും തലവേദനയും മാറുന്നതാണ്‌.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍

നട്ടെല്ലു നിവര്‍ന്നുവേണം കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍. 100 -110 ഡിഗ്രി കോണില്‍ കസേര ക്രമീകരിക്കണം. കഴുത്ത്‌ നിവര്‍ത്തി താടി അല്‍പം ഉള്ളിലേക്ക്‌ വരത്തക്ക രീതിയിലായിരിക്കണം കസേരയില്‍ ഇരിക്കാന്‍.

കംപ്യൂട്ടര്‍ സ്‌ക്രീന്‍ കഴുത്തിന്‌ അല്‌പം താഴെയായി വരണം. കീബോര്‍ഡിനോട്‌ ചേര്‍ന്നിരിക്കുക. ശരീരത്തിന്റെ മധ്യഭാഗത്തായി കീബോര്‍ഡ്‌ വരത്തക്ക രീതിയില്‍ ഇരിക്കുക. കീബോര്‍ഡ്‌ ചുമലുകള്‍ക്ക്‌ ആയാസം ഉണ്ടാകുന്ന ഉയരത്തില്‍ വയ്‌ക്കരുത്‌. ഒട്ടും ആയാസമില്ലാതെ വിരലുകള്‍ മാത്രം കീബോര്‍ഡില്‍ സ്‌പര്‍ശിക്കത്തക്ക വിധം വേണം കൈ വയ്‌ക്കാന്‍. കൈമുട്ടുകള്‍ അല്‌പം തുറന്ന രീതിയിലും കൈപ്പത്തിയും മണിബന്ധവും നിവര്‍ന്നുമിരിക്കണം. കീബോര്‍ഡില്‍ ബലം കൊടുത്ത്‌ ടൈപ്പ്‌ ചെയ്യാതെ രണ്ട്‌ കൈയും ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യണം. ചാരിയിരിക്കുന്ന ഭാഗം നിവര്‍ന്നിരിക്കണം. തോളുകള്‍ കസേരയില്‍ നന്നായി ചേര്‍ത്തുവയ്‌ക്കാന്‍ ശ്രദ്ധിക്കണം. കൈമുട്ട്‌ കൈത്താങ്ങുള്ള കസേരയില്‍ ഊന്നിയിരിക്കുന്നത്‌ കഴുത്തിന്റെയും നടുവിന്റെയും ആയാസം കുറയ്‌ക്കാന്‍ സഹായിക്കും.

അപകടകരം പാന്‍മസാല



പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്‌. പാന്‍മസാല ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നഅപകടങ്ങള്‍. മനുഷ്യബുദ്ധിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പദാര്‍ത്ഥങ്ങളാണ്‌ പന്‍മസാലയില്‍ അടങ്ങിയിരിക്കുന്നത്‌. വിദഗ്‌ദ്ധര്‍ക്ക്‌ ഇതേപ്പറ്റി ഭിന്നാഭിപ്രായമാണുള്ളത്‌. കാരണം എന്താണ്‌ ഇതിലടങ്ങിയിരിക്കുന്നത്‌ എന്നതിനെപ്പറ്റി വ്യക്‌തമായ ഒരു പഠനം ഇതുവരെ ഔദ്യോഗികമായി നടന്നിട്ടില്ല. എങ്കിലും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. പുകയില, അടയ്‌ക്ക, ചുണ്ണാമ്പ്‌ എന്നീ വസ്‌തുക്കളാണ്‌ പാന്‍മസാലയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്‌. ലഹരി കൂട്ടുവാനായി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന ബാങ്ങ്‌, ഖയല്‍ പോലുള്ള മരങ്ങളുടെ കറ പാന്‍മസാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഈ രണ്ടു മരുന്നുകളുടെയും കറ ശക്‌തിയേറിയ ലഹരി വസ്‌തുക്കളാണ്‌. കഞ്ചാവുപോലുള്ള മയക്കുമരുന്നുകള്‍ ഇതില്‍ ചേര്‍ക്കുന്നതായി സംശയിക്കുന്നു. സൂപ്പര്‍ഹിറ്റ്‌, സാറ്റ്വാറ്റ, പലാബ്‌, കമല, കാചന്‍, താര, പാന്‍കിംഗ്‌, ജൂബിലി, രാവിത്‌, രാജ്‌ദര്‍ബാര്‍, ഖുല്‍സി, ലെച്ചു, ഭാദ്‌ഷാ, ഗുബര്‍, ക്രേന്‍, വിമല്‍, പാന്‍പരാഗ്‌, വഹാബ്‌, മണിച്ചന്ദ്‌ ഗുഡ്‌കാ, തുഫാന്‍, ഹാന്‍സ്‌, ശംഭുഖൈനി മോഹറ, മൈമിക്‌സ്, പെസ്‌പി, മധുഖൈനി, ജോഗര, ഗണേഷ്‌ തുടങ്ങിയവയാണ്‌ ഏതാനും ചില അപകടകാരികളായ പാന്‍മസാലകള്‍. ഇന്ത്യയില്‍ ഇവ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്‌. ലഹരി കൂടിയ പാന്‍മസാലകളാണിവ. കുട്ടികളെ ലക്ഷ്യമാക്കി ലഹരി കുറഞ്ഞ പാന്‍മസാലകളാണ്‌ തുളസി, പാസ്‌ പാസ്‌, നിജാപാക്‌, റോജാപാക്‌ തുടങ്ങിയവ. ഇവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പാന്‍മസാലയുടെ പായ്‌ക്കറ്റ്‌ വളരെ മനോഹരമായ വര്‍ണ്ണങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നു.

ഉപയോഗിക്കുന്ന ആളെ തിരിച്ചറിയാന്‍

വളരെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ തമ്പാക്ക്‌ ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കും. ഇവരുടെ വിയര്‍പ്പിന്‌ രൂക്ഷ ഗന്ധമായിരിക്കും. ശംഭുഖൈനി ഉപയോഗിക്കുന്നവരില്‍ കുത്തിക്കുത്തിയുള്ള മണം കണ്ടുവരുന്നു. പല്ലിലെ കറ ഇത്‌ ഉപയോഗിക്കുന്നതിന്റെ അടയാളമാണ്‌. വൃത്തിയില്ലായ്‌മ ഇതിന്റെ അടിമത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്‌. പൊതുവേ ദേഷ്യമുള്ളവരും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരിക്കും ഇവര്‍. ചുണ്ടില്‍ നേരിയ നിറവ്യത്യാസം കണ്ടാല്‍ ഇവര്‍ പാന്‍മസാലയ്‌ക്ക് അടിമയായിത്തുടങ്ങിയെന്ന്‌ അനുമാനിക്കാം. ഇവരുടെ കണ്ണുകള്‍ ഉറക്കം കഴിഞ്ഞ്‌ എഴുന്നേറ്റ ആളിന്റെ കണ്ണുപോലെയായിരിക്കും.

പാന്‍മസാലയും കാന്‍സറും

പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം വായിലെ കാന്‍സര്‍ രോഗത്തിന്‌ കാരണമാകുന്നു. പാന്‍മസാലയിലെ അസംസ്‌കൃത വസ്‌തുവായ അടയ്‌ക്കായിലുള്ള പ്രത്യേക രാസപദാര്‍ത്ഥമാണ്‌ കാന്‍സറിനു കാരണമാകുന്നതെന്ന്‌ രാസപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. പുകയില പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തുന്നതും പാന്‍മസാലയ്‌ക്ക് അടിമയാകുന്നതിനും തുടര്‍ന്ന്‌ കാന്‍സറിനും കാരണമാകുന്നു. ചുണ്ണാമ്പ്‌, അടയ്‌ക്ക, പുകയില തുടങ്ങിയവയാണ്‌ പാന്‍മസാലയിലെ മുഖ്യ അസംസ്‌കൃത വസ്‌തുക്കള്‍. ഇവ സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ സബ്‌മ്യൂക്കോസിസ്‌ ഫൈബ്രോസിസ്‌, ലുക്കോസ്ലാക്കിയ, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക്‌ ഇരയാകുന്നു. അടയ്‌ക്കായിലുള്ള അരിക്കോളെന്‍, അരിക്കസോണിക്ക്‌ ആസിഡ്‌ തുടങ്ങിയ ഘടകങ്ങളാണ്‌ സബ്‌മ്യൂക്കോസിസിനു കാരണമാകുന്നത്‌. കേരളത്തില്‍ പ്രതിമാസം 370 ക്വിന്റലിലധികം പാന്‍മസാലകള്‍ വിറ്റഴിയുന്നു എന്നതാണ്‌ കണക്കുകള്‍.

പാന്‍മസാലയും മനോരോഗവും

പാന്‍മസാലയുടെ നിരന്തരമായ ഉപയോഗം മാനസികരോഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന്‌ അറിയുക. ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍

മനോനിലമാറ്റം

ചില നേരങ്ങളില്‍ സന്തോഷവും മറ്റവസരങ്ങളില്‍ ദു:ഖവും ഉണ്ടാകുന്നു. അരിശം, ദു:ഖം, സന്തോഷം, നിരാശ, വെറുപ്പ്‌ എന്നിവ മാറിമാറി പ്രകടമാകുന്നു. ശരിയായ തീരുമാനവും വ്യക്‌തമായ ധാരണയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ രാവിലെ ഒരു തീരുമാനം എടുക്കുകയും ഉച്ചയാകുമ്പോള്‍ അത്‌ മാറുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതാകുന്നു. ഇവരില്‍ അമിതമായ അരിശവും പ്രകടമാണ്‌.

ഉറക്കമില്ലായ്‌മ

പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ഉറക്കമില്ലായ്‌മ. തുടക്കത്തില്‍ ഈ പ്രശ്‌നം പ്രകടമല്ലെങ്കിലും ക്രമേണ ഉറക്കമില്ലാത്ത അവസ്‌ഥയിലേക്കു മാറുന്നു. നല്ല ഉറക്കം കിട്ടണമെന്ന ഉദേശ്യത്തോടെ ഉറക്കഗുളിക കഴിക്കുക, മദ്യം ഉപയോഗിക്കുക എന്നിവ ഇവര്‍ക്കിടയില്‍ സാധാരണമാണ്‌. ഉറക്കമില്ലായ്‌മ വരുമ്പോള്‍ രാത്രിയിലെ വിരസത അകറ്റാന്‍ പാന്‍മസാല ഉപയോഗിക്കുന്നവരില്‍ പുകവലിശീലം ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. ഇത്‌ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. ചിലര്‍ ഉറക്കമില്ലാത്തതിനാല്‍ രാത്രിയില്‍ ടി.വിയും ടേപ്പും ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ച്‌ മറ്റുള്ളവര്‍ക്ക്‌ ശല്യം ഉണ്ടാക്കുന്നു.

സഹിഷ്‌ണുതക്കുറവ്‌

ക്ഷമ ഇല്ലാതാവുക, ശ്രദ്ധക്കുറവ്‌, മനസ്‌ ഒരു സ്‌ഥലത്ത്‌ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മുതലായവയാണ്‌ തമ്പാക്കിന്റെ അടിമത്വത്തിന്റെ ലക്ഷണങ്ങള്‍. മറ്റുള്ളവരുടെ ഉപദേശം, നിര്‍ദേശം എന്നിവ മനസിലാക്കാനുള്ള ക്ഷമ ഇവര്‍ കാണിക്കാറില്ല. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കുകയില്ല. അടുത്തിരിക്കുന്നവരുടെ സംസാരം പോലും ഇവരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്തതാണ്‌. അതുകൊണ്ട്‌ ഇതിന്റെ പേരില്‍ അടുത്തിരിക്കുന്നവരുമായി ശണ്‌ഠകൂടുകയും ചെയ്യുന്നു.

നിര്‍ബന്ധബുദ്ധി

പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്‌ അനാവശ്യമായ നിര്‍ബന്ധബുദ്ധി. ഈ നിര്‍ബന്ധബുദ്ധി മനോരോഗത്തിന്റെ ലക്ഷണമാണ്‌. ഇവര്‍ എപ്പോഴും പണം ആവശ്യപ്പെടുക്കൊണ്ടിരിക്കും. തങ്ങളുടെ നിര്‍ബന്ധബുദ്ധിക്കെതിരു നില്‍ക്കുന്നവര്‍ ആരായാലും അവരോട്‌ ദേഷ്യവും അമര്‍ഷവും പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക്‌ യാതൊരു മടിയുമില്ല. തങ്ങളുടെ ഇഷ്‌ടങ്ങള്‍ക്ക്‌ എതിരു നില്‍ക്കുമ്പോള്‍ സാധനങ്ങള്‍ നശിപ്പിക്കുക മറ്റേതെങ്കിലും തരത്തിലുള്ള നാശങ്ങള്‍ വരുത്തുക തുടങ്ങിയവ പാന്‍മസാല ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്‌.

നശീകരണ വാസന

അരിശത്തെ നിയന്ത്രിക്കാനാവതെ സ്വയം വെറുത്ത്‌ മറ്റുള്ളവരെ വെറുപ്പിച്ച്‌ ജീവിക്കുന്ന ഇവര്‍ ഇഷ്‌ടമില്ലാത്തവയെ നശിപ്പിക്കാന്‍ തുടങ്ങും. അതുപോലെതന്നെ ബൈക്ക്‌ അമിത വേഗത്തില്‍ ഓടിച്ച്‌ അപകടം വരുത്തിവയ്‌ക്കുന്നതും ഇക്കൂട്ടരുടെ പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടിയാണ്‌ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്‌.

ഞാന്‍ എന്ന ഭാവം

പാന്‍മസാല ഉപയോഗിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്ന ഭാവം കൂടുതലായിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്നതില്‍ താല്‌്പര്യമുള്ളവരാണിവര്‍. തന്റെ വീരകൃത്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കും. മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച്ചു കാണിക്കുകയും പരാജയങ്ങളില്‍ സന്തോഷിക്കും ചെയ്യുക എന്നിവ പാന്‍മസാലയ്‌ക്ക് അടിമപ്പെടുന്നവരുടെ സ്വഭാവമാണ്‌. മറ്റുള്ളവരെ അംഗീകരിക്കാന്‍ ഇവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌. സാധാരണ ജനങ്ങള്‍ ഇക്കൂട്ടരുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ശ്രമിക്കുകയും അവരുടെ ഇടയില്‍ നിന്ന്‌ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ചെയ്യും. കാരണം ഇവരുടെ സംസാരം പലപ്പോഴും മറ്റുള്ളവര്‍ക്ക്‌ ഇഷ്‌ടമായെന്നു വരില്ല.

നിരാശാബോധം

പാന്‍മസാല ഉപയോഗിച്ച്‌ അടിമത്വത്തിലേക്കു വരുന്നതിന്റെ ലക്ഷണമാണ്‌ അമിതമായ നിരാശാ ബോധം. ഉപയോഗം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോള്‍ പാന്‍മസാലയില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയിലെത്തുന്നു. അപ്പോള്‍ മനസ്‌ ആകെ അസ്വസ്‌ഥമാകുന്നു. താന്‍ ഇതിന്‌ അടിമയായല്ലോയെന്ന ചിന്ത ഇവരില്‍ ഉടലെടുക്കുന്നു. മുഖത്ത്‌ എപ്പോഴും ദു:ഖ ഭാവമായിരിക്കും. കുളി, ശുചിയായ വസ്‌ത്രധാരണം ഇവയില്‍ യാതൊരു ശ്രദ്ധയുമില്ലാതാകുന്നു. പഠനകാര്യങ്ങളില്‍ ഒരു താല്‌പര്യവുമുണ്ടാവില്ല. പഠിച്ചിട്ട്‌ എന്തു നേടാന്‍ എന്ന ഭാവം ഇവരില്‍ ജനിക്കുന്നു.

ആത്മഹത്യാ ചിന്ത

പാന്‍മസാലയുടെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത്‌ വ്യക്‌തിയെ നിരാശ ഭാവത്തിലേക്കും ക്രമേണ വിഷാദരോഗത്തിലേക്കും തള്ളിവിടുന്നു. ആരോടും മിണ്ടാതെ ഇവര്‍ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു. ഇങ്ങനെയുള്ളവരില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയാണ്‌ ആത്മഹത്യ. ജീവിതത്തിന്‌ യാതൊരു അര്‍ത്ഥവുമില്ലയെന്ന തെറ്റായ ചിന്തയാണ്‌ ഇങ്ങനെയുള്ള പ്രവണത ഉണ്ടാകാന്‍ കാരണം.

ലൈംഗികശേഷിക്കുറവ്‌

പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം തലച്ചോറിനേയും കേന്ദ്രനാഡീവ്യൂഹത്തേയും സാരമായി ബാധിക്കുകയും പ്രവര്‍ത്തനശേഷി മന്ദീഭവിപ്പിക്കുകയും ചെയ്യും. ഈ ലഹരിവസ്‌തുവിന്‌ അടിമപ്പെട്ടവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിരസത, സ്‌ഖലനം നടക്കാന്‍ താമസം എന്നിവ അനുഭവപ്പെടുന്നു. പാന്‍മസാലയുടെ ഉപയോഗം വീണ്ടും തുടരുകയാണെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്‌തി നഷ്‌ടമാകുന്നു. മറ്റു ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന രതിമൂര്‍ഛക്കുറവ്‌ എന്ന ലൈംഗിക വൈകല്യം പാന്‍മസാലയുപയോഗിക്കുന്നവരിലും കണ്ടുവരുന്നു.

വ്യക്‌തിത്വ വൈകല്യങ്ങള്‍

മറ്റുള്ളവരെ ഉപദ്രവിക്കുക, സമൂഹ്യതിന്മകള്‍ ചെയ്യുക, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ കുറ്റബോധമില്ലാതിരിക്കുക, സ്വന്തം കടമകള്‍ മറക്കുക തുടങ്ങിയവ ഇവരില്‍ പ്രകടമാകുന്നു. ഇങ്ങനെ സ്വഭാവമുള്ളവര്‍ ആരെയും ബഹുമാനിക്കാന്‍ കൂട്ടാക്കില്ല. വ്യക്‌തിത്വവൈകല്യങ്ങള്‍ ഉള്ള ആളുകള്‍ കുടുംബത്തില്‍ നിന്നും അകന്നുജീവിക്കുന്നവരായിരിക്കും. സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്തു ക്രൂരത കാട്ടുവാനും ഇവര്‍ മടിക്കില്ല.

ബിഖില ആന്‍ ഐസക്ക്‌

മക്കളെ എങ്ങനെ വളര്‍ത്തണം: 10 നിര്‍ദ്ദേശങ്ങള്‍‍



പറയുന്നത്‌ അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നില്‍തന്നെയാണ്‌, ഭയങ്കര ദേഷ്യമാണ്‌, കള്ളം പറയുന്നു, ചീത്ത വാക്കുകള്‍ മാത്രമേ പ്രയോഗിക്കൂ... കുട്ടികളേക്കുറിച്ചുള്ള പല അച്‌ഛനമ്മമാരുടേയും പരാതി ഇങ്ങനൊക്കെയാണ്‌? ഈ കുട്ടിയെന്താ ഇങ്ങനെ എന്നു പറഞ്ഞ്‌ കുറ്റപ്പെടുത്തുന്നതിനു പകരം ഈ കുട്ടി ഇങ്ങനെയാകാന്‍ കാരണം തങ്ങള്‍തന്നെയാണോ എന്നു മാതാപിതാക്കള്‍ സ്വയം ചിന്തിക്കണം. അവരോടുള്ള സമീപനത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പിഴവു സംഭവിച്ചോ എന്നു പരിശോധിക്കണം.

മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവര്‍ വളര്‍ന്നുവരുന്ന സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്‌തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കില്‍ കാരണം മറ്റൊന്നുമല്ല, അവന്‍ വളര്‍ന്ന സാഹചര്യംതന്നെ. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാന്‍.

ഈ വിഷയം സംബന്ധിച്ചു നടന്ന പഠനങ്ങളില്‍നിന്ന്‌ ഉരുത്തിരിഞ്ഞ പത്തു സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌:

അളവില്ലാതെ സ്‌നേഹിക്കുക

ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ മാനസികനില കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്‌. സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്‌ഥിരം സ്വഭാവമുള്ളതുമാകണം. സ്‌നേഹം മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍ വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍ ഏറെ ദോഷം ചെയ്യും. പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം.

2 ക്രിയാത്മക പരിശീലനം

കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌ അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്‌തവും സ്‌ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച്‌ കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട്‌ പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്‌പരവിരുദ്ധമാകരുത്‌.

ശിക്ഷണം സംബന്ധിച്ച്‌ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്‌തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്‌പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്‌തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്‌.

ശാസ്‌ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ്‌ മനസിലേക്ക്‌ ഓടിയെത്തുന്നത്‌. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്‌ത തെറ്റിനു കുട്ടിയേക്കൊണ്ട്‌ ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്‌ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്‌ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം.

ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം.

3. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക

എത്ര വലിയ തിരക്കാമെങ്കിലും അച്‌ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്‌ത് പരസ്‌പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്‌ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്‌ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം.

4. അച്‌ഛനമ്മമാരുടെ പരസ്‌പര സ്‌നേഹം

വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്‌പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്‌ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്‌പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇതു കുട്ടികളേയും ആഹ്‌ളാദഭരിതരാക്കും എന്നു മാത്രമല്ല, അച്‌ഛനും അമ്മയും എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന്‌ അവര്‍ക്ക്‌ അറിയാനാകുകയും ചെയ്യും.

5. ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക

അടിസ്‌ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്‌ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും.

6. പരസ്‌പരം ബഹുമാനിക്കുക

കുടുംബത്തില്‍ എല്ലാവരും പരസ്‌പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത്‌ അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട്‌ നന്ദിപ്രകടിപ്പിക്കുന്നതിലും ാവശയത്തിനു ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട്‌ അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.

7. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക

കുട്ടിയേയും വ്യക്‌തിയായി പരിഗണിച്ച്‌ അവന്‍ അല്ലെങ്കില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. കുട്ടികളെ ശ്രദ്ധിക്കുകയെന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങളെല്ലാം സമ്മതിക്കുക എന്നല്ല അര്‍ഥം. അവ മനസിലാക്കി സംവദിക്കുക എന്നാണ്‌.

8. പ്രതിസന്ധികളില്‍

സഹായം

എന്തു വന്നാലും അച്‌ഛനും അമ്മയും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന ബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. കൗമാരക്കാരായ കുട്ടികള്‍ക്കു സങ്കോചമോ ഭയമോ കൂടാതെ കാര്യങ്ങള്‍ പരസ്‌പരം ചര്‍ച്ചചെയ്യാനുള്ള അവസരം മാതാപിതാക്കള്‍ സൃഷ്‌ടിക്കണം. മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ അവസാന വാക്കല്ലെന്നും സാഹചര്യത്തിനനുരിച്ച്‌ അവ മാറാമെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. പ്രതിസ്‌ന്ധിഘട്ടങ്ങളില്‍ സ്വയം പരിഹാരമാര്‍ഗം കണ്ടെത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

9. സ്വാതന്ത്ര്യം നല്‍കണം

കുട്ടികളില്‍ ക്രമേണയായി സ്വതന്ത്ര മനോഭാവം വളര്‍ത്തിയെടുക്കണം. ആദ്യം ചെറിയ കാര്യങ്ങളിലും പിന്നീടു വലിയ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.

തീരുമാനത്തെ സ്വയം വിമര്‍ശനപരമായ രീതിയില്‍ വിലയിരുത്താനും അവരെ ശീലിപ്പിക്കണം.

10 യാഥാര്‍ഥ്യബോധം പ്രധാനം

നിത്യജീവിതത്തില്‍ എല്ലാക്കാര്യവും നന്നായി മുന്നോട്ടുപോയാലും പ്രായോഗിക അനുഭവങ്ങള്‍ എപ്പോഴും സന്തോഷകരമാകണമെന്നില്ല. ഇതു മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുകയും കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളെ വളര്‍ത്തല്‍ കുട്ടിക്കളിയല്ല എന്നു മാതാപിതാക്കള്‍ മനസിലാക്കണം.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍







വളരെ നിശബ്‌ദമായാണ് പ്രമേഹം ആക്രമണം തുടങ്ങുന്നത്. സാവധാനത്തിലെത്തുന്ന രോഗം തുടക്കത്തില്‍ ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല. അഥവാ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിയാറുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം വേറെ ഏതെങ്കിലുമൊരു രോഗത്തിന് ചികില്‍സ തേടിയെത്തുമ്പോഴായിരിക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തുന്നത്.


അപ്പോഴേക്കും ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം കാര്‍ന്നു തിന്നാല്‍ തുടങ്ങിയിരിക്കും. ഇത് തീര്‍ച്ചയായും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കെത്തിക്കുന്നു. പ്രായഭേദവും ആരോഗ്യവും പരിഗണിക്കുമ്പോള്‍ പ്രമേഹലക്ഷണങ്ങളില്‍ വ്യത്യസ്‌തതകളുണ്ട്. എല്ലാത്തരം പ്രമേഹരോഗങ്ങള്‍ക്കും പൊതുവെ ചില ലക്ഷണങ്ങളുണ്ടെങ്കിലും ചിലയിനം പ്രമേഹങ്ങള്‍ക്ക് പ്രത്യേക ലക്ഷണങ്ങളുള്ളതായി കാണാം.


പ്രമേഹരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍

അമിതവിശപ്പും ദാഹവും: പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതും ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.


അമിതമായ മൂത്രമൊഴിക്കല്‍ : ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭ ങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്.


ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക: കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.


അമിതക്ഷീണം: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രോഗിക്ക് അസാധാരണമായ ക്ഷീണംഅനുഭവപ്പെടുന്നു.


മനംപുരട്ടലും ഛര്‍ദ്ദിയും


കാഴ്‌ച മങ്ങല്‍


ഫംഗസ് ബാധ


വായ് വരണ്ടുണങ്ങല്‍


മുറിവുണങ്ങാന്‍ താമസം: ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്‍‌പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.


ത്വക് ചുക്കിച്ചുളിയല്‍


അസ്വാസ്ഥ്യം: ചുറ്റുപാടുമുള്ള സര്‍വ്വതും രോഗിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു


കൈകാല്‍ മരവിപ്പ്


നിരന്തരമായുണ്ടാവുന്ന അണുബാധ



ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു


ഭാരക്കുറവ്


തളര്‍ച്ചയും ക്ഷീണവും


അസ്വസ്തതയും ഉന്മേഷക്കുറവും


മനംപുരട്ടലും ഛര്‍ദ്ദിയും


മൂത്രത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു


തുടരെത്തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക


അമിതവിശപ്പ്





വെയിലു കൊണ്ടാല്‍ ബീജ ശേഷി വര്‍ദ്ധിക്കും








ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകണമെങ്കില്‍ നന്നായി വെയിലു കൊണ്ടാല്‍ മതിയെന്ന് പഠനം. വിറ്റാമിന്‍ ഡിയാണ് ബീജ ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം.


ബീജത്തിന്റെ ശേഷി കുറയുന്നത് മൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തും മുമ്പ് തന്നെ നശിച്ച് പോവുകയും ഗര്‍ഭധാരണം നടക്കാതിരിക്കുകയും ചെയ്യും. പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ഇതാണ്. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്‌ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍ . ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരിലാണ് ഇത് സംബന്ധമായ പരീക്ഷണം നടത്തിയത്. ശരീരത്തില്‍ വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ ക്ഷമത കുറഞ്ഞ ബീജങ്ങളാണുള്ളതെന്ന് കണ്ടെത്തി. അതേസമയം നിത്യേന ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാല്‍ സാഹചര്യമുള്ള പുരുഷന്മാരുടെ ബീജങ്ങള്‍ക്ക് ക്ഷമതയും വേഗവും കൂടുതലാണെന്നാണ് കണ്ടെത്തിയത്.

ശരീര ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത







ശരീരത്തിന്റെ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അധികം ചെലവില്ലാതെ ഭാരം കുറയ്‌ക്കാന്‍ ഒരു ചികിത്സ. നിങ്ങളുടെ അധികഭാരം കുറയ്‌ക്കാന്‍ ഒന്നുരണ്ടു ഗ്ലാസ് വെള്ളത്തിനു കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്‌ളാസ് വെള്ളം കുടിക്കുക വഴി വിശപ്പിന് നിയന്ത്രണമിടാന്‍ സാധിക്കും. അപ്പോള്‍ ഭക്ഷണം കുറച്ചു കഴിക്കാനേ നിങ്ങള്‍ക്കാവൂ. അതുവഴി ഭാരം കുറയ്‌ക്കാമെന്നുള്ളതാണ് പുതിയ കണ്ടുപിടുത്തം.


ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുമ്പ്‌ ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം കുടിച്ചവര്‍ക്ക്‌ 12 ആഴ്‌ചകൊണ്ടു ഭാരം അഞ്ചു പൗണ്ട്‌ വരെ കുറയ്‌ക്കാന്‍ സാധിച്ചെന്നു ഗവേഷകര്‍ കണ്ടെത്തി. സീറോ കാലറിയുള്ള വെള്ളം കൊണ്ട്‌ വയര്‍ നിറയുന്നതാണു കാരണം. ദിവസവും ഒമ്പതു കപ്പ്‌ ജലമെങ്കിലും സ്‌ത്രീകളുടെ ശരീരത്തിലെത്തണമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. പുരുഷന്‍മാര്‍ 13 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം.

പുതിയ ഗര്‍ഭനിരോധന ഗുളികകള്‍ ഹാനികരം








പുതു തലമുറ ഗര്‍ഭനിരോധനഗുളികകള്‍ പഴയതിനേക്കാള്‍ അപകടകാരികളെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. പഴയ മരുന്നുകളിലെ പ്രധാന ദൂഷ്യ ഫലങ്ങള്‍ വണ്ണം വെക്കലും അമിത രോമ വളര്‍ച്ചയുമായിരുന്നെങ്കില്‍ ആധുനിക മരുന്നുകള്‍ രക്തം കട്ടപിടിക്കുന്നതിനിടയാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ അവസ്ഥയില്‍ പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


പഴയ തലമുറ മരുന്നുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത പുതിയ മരുന്നുപയോഗിക്കുന്നവര്‍ക്ക് 43% കൂടുതലാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. പതിനായിരം പേരില്‍ ആറു പേര്‍ക്ക് രോഗം വളരെ ഗുരുതരമായെന്നും പഠനം വെളിപ്പെടുത്തുന്നു. മൂന്നു ലക്ഷത്തി മുപ്പതിനായിരം ഇസ്രായേലി സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്.


മോണ്ട് റിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ സൂസന്‍ സോളിമോസ്സിന്റെ അഭിപ്രായം ജീവിത രീതിയും കുടുംബ പാരമ്പര്യവും മുമ്പ് ഉപയോഗിച്ചിരുന്ന മരുന്നുകളും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടാവാം എന്നാണ്. മരുന്ന് കഴിച്ച് ആദ്യ നാലു മാസങ്ങള്‍ക്കുള്ളില്‍ തന്നെ രക്തം കട്ട പിടിക്കാനുള്ള പ്രവണത പ്രവണത കണ്ടു തുടങ്ങുമെന്നും വേണ്ട മുന്‍ കരുതലെടുത്താല്‍ ഗുരുതരമാകാതെ തടയാമെന്നുമാണ് അവര്‍ പറയുന്നത്.


മതിയായ വൈദ്യപരിശോധന കൂടാതെ സ്വയം ചികിത്സ നടത്തുന്നവര്‍ ആപത്തില്‍ ചെന്നു ചാടിയേക്കുമെന്ന് ഗവേഷണ സംഘം മുന്നറിയിപ്പ് നല്‍കുന്നു. ലോകമെമ്പാടും പുതിയ തലമുറ ഗര്‍ഭനിരോധന ഗുളികകള്‍ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. 2006ലാണ് ഇവ ആദ്യമായി പ്രചാരത്തിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇവ വിപണി കീഴടക്കിയതിനുള്ള പ്രധാന കാരണം സൈഡ് എഫക്ടുകള്‍ ഇല്ല എന്ന പ്രചാരണമായിരുന്നു.


സൗന്ദര്യത്തിനു കോട്ടം തട്ടുന്ന വിധത്തില്‍ അമിത വണ്ണവും രോമവളര്‍ച്ചയും ഉണ്ടാവില്ലെന്ന പ്രചരണം നിമിത്തം മരുന്ന് ഉപയോഗിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് അവിവാഹിതരായ പെണ്‍കൊടിമാരായിരുന്നു. ഇത്തരക്കാര്‍ പുതുവേ വൈദ്യസഹായം തേടാതെ മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നവരായതു കൊണ്ട് ഗുളികയുടെ ദൂഷ്യ ഫലങ്ങള്‍ പുറത്തറിയാന്‍ കാല താമസമെടുക്കും. പലപ്പോഴും ഗര്‍ഭിണിയായി നടത്തുന്ന പരിശോധനയിലാവും രോഗം കണ്ടു പിടിക്കുക. അമേരിക്കയില്‍ ഇത്തരത്തിലുള്ള ഒരു കമ്പനിയുടെ മരുന്നുകള്‍ മാത്രം കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ 200 കോടി ഡോളറോളമാണു വിറ്റുവരവായി നേടിയത്.

വേനല്‍ക്കാല ഭക്ഷണ ക്രമം

.
വേനല്‍ക്കാലത്ത് വിശപ്പും ദാഹവും അകറ്റാന്‍ പഴങ്ങള്‍ ധാരാളം കഴിക്കണം.വാഴപ്പഴം,ചക്കപ്പഴം,ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങി വേനല്‍ക്കാല പഴങ്ങളെല്ലാം ഏറെ പ്രയോജനപ്രദമാണ്‌.തൈരില്‍ ഐസിട്ട്‌ അടിച്ചെടുത്ത്‌ ലസി തയാറാക്കാം. തൈരില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതു ക്ഷീണമകറ്റാനും ശരീര പുഷ്ടിക്കും നല്ലതാണ്‌.ചെറുനാരങ്ങാ നീരില്‍ ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു കുറുക്കി തണുപ്പിച്ചു സൂക്ഷിച്ചാല്‍ വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാം. വെള്ളരിക്ക, പടവലങ്ങ, പാവയ്ക്ക, ചെറുകായ്കള്‍, തക്കാളി, ഇലക്കറികള്‍ തുടങ്ങിയവ ചേര്‍ത്ത പുലാവ്‌ ഉച്ചയൂണിനു പകരമാക്കാം. കുമ്പളം, വെള്ളരി, കോവയ്ക്ക, വാഴപ്പിണ്ടി എന്നിവയും ധാരാളമായി ഉപയോഗിക്കണം. ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്തോ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിപോലെയോ തോരനായോ സാലഡ്‌ രൂപത്തിലോ ഇവ ഉപയോഗിക്കാം. ബിരിയാണി, നെയ്ച്ചോര്‍പോലുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ വേനല്‍ക്കാലത്ത് ഇവ കഴിവതും ഒഴിവാക്കണം.

പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സര്‍ സാധ്യത കൂട്ടും






ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആസ്‌ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 2200 പേരുടെ അഭിപ്രായ സര്‍വെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനറിപ്പോര്‍ട്ട്. ഇവരില്‍ ഫലങ്ങള്‍ അതേപടി കഴിയ്ക്കുന്നവരേക്കാള്‍ 10 ശതമാനം കൂടുതല്‍ ക്യാന്‍സര്‍ സാധ്യത ജ്യൂസായി കുടിക്കുന്നതവരിലാണെന്ന് തെളിഞ്ഞു. ദിവസവും മൂന്നു ഗ്ലാസ് വീതം ജ്യൂസ് കുടിയ്ക്കുന്നവരില്‍ റെക്ടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

പായ്ക്കറ്റുകളിലെ ജ്യൂസുകളാണ് പ്രധാനമായും ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇവയിലെ പഞ്ചസാര തന്നെയാണ് ഇവിടെ വില്ലനാകുന്നത്. മാത്രമല്ലാ, പായ്ക്കറ്റിലാക്കുമ്പോള്‍ മിക്കവാറും ജ്യൂസുകളുടെ ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഫലവര്‍ഗങ്ങളിലെ ഫൈബര്‍, വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ജ്യൂസാക്കുമ്പോള്‍ ഇത്തരം ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ഫലവര്‍ഗങ്ങള്‍ അതേ രീതിയില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും പഠനം വെളിപ്പെടുത്തുന്നു.

ചെങ്കണ്ണ്.
സാധാരണയായി വേനല്‍ക്കാലത്ത് കേരളത്തില്‍ പടര്‍ന്നുപിടിയ്ക്കുന്ന രോഗമാണ് ചെങ്കണ്ണ്.കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം.വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം.കണ്ണ് ചുവന്നിരിക്കുക,രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക,എന്നിവയാണ് ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍.രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ എത്തിയാലും ചെങ്കണ്ണ് പകരും.

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



അമ്മിഞ്ഞപ്പാല്‍ അമൃതാണെന്നാണ് പറയാറ്. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് മുലയൂട്ടല്‍ പ്രധാനമാണ്. ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മാത്രമല്ലാ, പാലുണ്ടാകാനും ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ വേണം. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ വെള്ളം നല്‍കേണ്ടതുണ്ടോ എന്ന സംശയം പല അമ്മമാര്‍ക്കും ഉണ്ടാകും. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിയ്‌ക്കേണ്ട ആവശ്യമുണ്ട്. നല്ലപോലെ പാലുണ്ടാകാനും പാലിലൂടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനാലും വെള്ളം ശരീരത്തിന് ആവശ്യമുണ്ട്. കുഞ്ഞിന് എത്ര നാള്‍ പാല്‍ കൊടുക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ പലരും പലവിധ അഭിപ്രായമുണ്ട്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രമെ കൊടുക്കാവൂ. കുഞ്ഞിന് രണ്ടു വയസു വരെ പാലു കൊടുക്കുന്നതാണ് നല്ലത്. ഇതിന് ശേഷവും ഇഷ്ടമുള്ളിടത്തോളം കുഞ്ഞിന് പാല്‍ കൊടുക്കാം. കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ ശരിയായ രീതിയില്‍ കുഞ്ഞിനെ പിടിക്കേണ്ടത് ആവശ്യമാണ്. ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും പാലൂട്ടാന്‍ സാധിക്കും. എന്നാല്‍ ഇരുന്നു പാല്‍ കൊടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. കിടന്നു പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ ശിരസില്‍ പാല്‍ കയറി ശ്വാസം മുട്ടല്‍ വരാനുള്ള സാധ്യത കൂടുതലാണ്. ശരീരസൗന്ദര്യം നഷ്ടപ്പെടുമെന്നു കരുതി മുലയൂട്ടാതിരിക്കുന്നതും തെറ്റാണ്. ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ അല്ലെങ്കില്‍ത്തന്നെ അതു സംഭവിക്കാം. പ്രസവശേഷം പഴയ ശരീരവടിവിലെത്താനും അധികം താമസം വരില്ല.മുലപ്പാല്‍ സൂക്ഷിക്കുന്നവര്‍ക്ക്ജോലിക്കാരായ അമ്മമാര്‍ക്കും മറ്റും ദീര്‍ഘനേരം കുഞ്ഞിനെ മുലയൂട്ടാന്‍ സാധ്യമാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ മുലപ്പാല്‍ എടുത്ത് സൂക്ഷിച്ചു വച്ച് കുഞ്ഞിനു കൊടുക്കാന്‍ സാധിക്കും. ഇത് മൂലം കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടും. അമ്മയുടെ തിരക്കുകള്‍ കുഞ്ഞിനെ ബാധിക്കില്ല. വിവിധ രീതികളില്‍ മുലപ്പാല്‍ എടുത്തു വയ്ക്കാവുന്നതാണ്. മുലപ്പാല്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍എടുത്തു വച്ച മുലപ്പാല്‍ ഉടനെതന്നെ ശീതീകരിക്കുക. മുലപ്പാല്‍ ആറ് മണിക്കൂറോളം അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെയിരിക്കും. ഈ സമയത്ത് സൂര്യപ്രകാശം, റേഡിയേറ്റര്‍, തുടങ്ങി ഊഷ്മാവ് വര്‍ധിപ്പിക്കുന്നവയില്‍ നിന്നെല്ലാം മാറ്റിവയ്ക്കണം.മുലപ്പാല്‍ 48 മണിക്കൂര്‍ വരെ ശീതീകരിച്ചു സൂക്ഷിക്കാനാവുന്നതാണ്.മരവിപ്പിച്ചു സൂക്ഷിച്ചാല്‍, ഒറ്റ വാതിലുള്ള ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചാല്‍ ഒന്നു മുതല്‍ രണ്ടാഴ്ച വരെ യാതൊരു കേടും കൂടാതെ നില്‍ക്കുന്നതാണ്. രണ്ടു വാതിലുള്ള ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചു സൂക്ഷിച്ചാല്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.ചെറിയ അളവില്‍ എടുത്തു വച്ച് ശീതീകരിച്ച്, മരവിപ്പിച്ചു സൂക്ഷിക്കുക. ഓരോ പാത്രത്തിലും 90 - 120 മില്ലി ലിറ്റര്‍ വരെ മാത്രം. ഇതുമൂലം ചീത്തയായിപ്പോകുന്നതു തടയാം. പെട്ടെന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു തിരിച്ചുകൊണ്ടുവരികയുമാവാം.

വേനല്‍ ചൂട് : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട



മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ചുട്ടുപൊള്ളുമെന്നാണ് മുന്നറിയിപ്പ്. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചൂടേറ്റു വാടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചൂടോടെ.ഇനിയങ്ങോട്ടു ചൂടുവാര്‍ത്തകളുടെ സമയമാണ്. പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ കണ്ണില്‍ക്കണ്ടവരോടൊക്കെ സൂര്യന്‍ ചൂടാവുന്ന കാലം. പൊള്ളുന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ കടുത്ത വേനലില്‍ വെയിലേറ്റു വാടിപ്പോകും. ചൂടിനൊപ്പം രോഗങ്ങളും കൂടുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിന്റെ തണലുപറ്റി നടക്കുകയേ നിവൃത്തിയുള്ളൂ.ചൂടു കൂടിക്കൂടി വരികയാണ്. വരാനിരിക്കുന്ന രണ്ടുമാസങ്ങളും ചുട്ടുപൊള്ളുമെന്നാണ് വിദഗ്ധപക്ഷം. ഹൃദ്രോഗികള്‍, പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി കടക്കുമ്പോള്‍ സൂര്യാഘാത ലക്ഷണങ്ങള്‍ പ്രകടമാവാനിടയുണ്ട്. നിര്‍ജലീകരണത്തില്‍നിന്നു രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് പ്രധാന പോംവഴി. കൂടുതല്‍ സമയം വെയില്‍കൊള്ളുന്ന സാഹചര്യം പരമാവധി ഒഴിവാക്കിയാല്‍ നന്ന്. തലച്ചോറ്, ത്വക്ക്, ഹൃദയം, മസിലുകള്‍ എന്നിവയെ ഗുരുതരമായ തോതില്‍ത്തന്നെ സൂര്യഘാതം ബാധിക്കാം. ചൂടുപേടിച്ച് വീടിനുള്ളില്‍ ഇരിക്കുന്നവരും സൂര്യതാപത്തെ സൂക്ഷിക്കണം.
വെള്ളം കുടിക്കൂ...
നിര്‍ജലീകരണം വരാതിരിക്കാന്‍ ഇഷ്ടംപോലെ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമായാല്‍ നന്ന്. ഇരുപതു മിനിറ്റോളം 100 ഡിഗ്രി സെല്‍ഷ്യസില്‍ വെട്ടിത്തിളച്ചാലേ വെള്ളം പൂര്‍ണമായും അണുവിമുക്തമാകൂ. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന അണുക്കള്‍ ചൂടിനെ പ്രതിരോധിക്കും. തിളച്ചശേഷം വെള്ളം മറ്റു പാത്രങ്ങളിലേക്കു മാറ്റരുത്. അതേ പാത്രത്തില്‍നിന്നുതന്നെ എടുത്ത് ഉപയോഗിക്കുന്നതാവും നല്ലത്. ദിവസേന കുറഞ്ഞതു രണ്ടര ലീറ്റര്‍ വെള്ളമെങ്കിലും കുടിച്ചേ പറ്റൂ. കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ അളവ് പിന്നെയും കൂട്ടാം. ഉച്ചയ്ക്കു 12 മുതല്‍ രണ്ടുവരെയാണ് സാധാരണ ശക്തമായ രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. ഈ സമയം വിശ്രമിക്കാന്‍ പറ്റുമെങ്കില്‍ നന്നായി.
അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക, നടക്കുമ്പോള്‍ തണലുപറ്റി പോവുക. ജീരകം, പതിമുഖം, തുളസി ഇവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം യാത്രകള്‍ക്കു പോകുമ്പോള്‍ കൂടെ കരുതാം. വെള്ളം ധാരാളം കുടിക്കാമെങ്കിലും ആരോഗ്യത്തിനു ഹാനികരമായ 'വെള്ളം ഒഴിവാക്കണം. അല്ലെങ്കില്‍ ഒഴിവാക്കിയ രോഗങ്ങള്‍ പലതും തിരിച്ചുവരുമെന്നറിയുക. തണുത്ത ബിയറും നിര്‍ജലീകരണം കൂട്ടുകയേയുള്ളൂ. അമിതദാഹം, മൂത്രം കുറയുക, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക, നാവു വരളുക എന്നിവ കണ്ടാല്‍ നിര്‍ജലീകരണം ആണെന്നു സംശയിക്കാം. അല്‍പം ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, ഓറഞ്ചുനീര്, കരിക്കിന്‍വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം നല്ലതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണമാണു വേനല്‍ക്കാലത്ത് ഉത്തമം. വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം ഏറെ പ്രയോജനപ്രദമാണ്.
ജലജന്യരോഗങ്ങള്‍ ഭീഷണി
ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് പ്രധാനമായും വേനല്‍ക്കാലത്ത് ഭീഷണി ഉയര്‍ത്തുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതല്‍. വെള്ളത്തില്‍ക്കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എയും ഇയും. വിട്ടുവിട്ടുള്ള പനി, ശരീരമാസകലം വേദന, വിശപ്പില്ലായ്മ, നിരന്തര ക്ഷീണം, മനംപിരട്ടല്‍, ഉന്മേഷമില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. അസുഖം മൂര്‍ച്ഛിച്ചാല്‍ ചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകും.വേനല്‍ച്ചൂട് കൂടുമ്പോഴാണു ചിക്കന്‍പോക്സിന്റെ ഭീഷണി. തൊലിപ്പുറത്തു കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍

ചൂടു കരുതിയിരിക്കാം




കടുത്ത ചൂട് ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നത വാസ്തവം നാം വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. പുറത്തു പോകുമ്പോഴും വെയില്‍ കൊള്ളാനിടയുള്ള സാഹചര്യങ്ങളിലും വേണ്ട മുന്‍കരുത ലുകള്‍ എടുക്കണം. ഭക്ഷണക്രമങ്ങളിലുള്ള തെറ്റായ രീതികള്‍ പോലും ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ വേനല്‍ക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താം.


ചര്‍മരോഗങ്ങള്‍, നിര്‍ജലീകരണം, വൈറല്‍ ഫീവര്‍ തുടങ്ങിയവയാണു വേനല്‍ക്കാലത്തു പൊതുവായി കണ്ടു വരുന്ന രോഗങ്ങള്‍. ചര്‍മത്തെയാണു വേനല്‍ക്കാലം ഏറ്റുമധികം ദോഷകരമാ യി ബാധിക്കുന്നത്. ചൂടുകുരുക്കള്‍ മുതല്‍ സൂര്യാഘാതം, സണ്‍ബേണ്‍, സണ്‍ റിയാക്ഷന്‍ എന്നിവയാണു ചര്‍മത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ ശരീരത്തില്‍ ചൂടുകുരുക്കള്‍ പൊങ്ങുന്നതു സാധാരണയാണ്.


എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നതു കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണു സൃഷ്ടിക്കുക. ചര്‍മത്തില്‍ നേരിട്ടു വെയിലേല്‍ക്കുന്നതു സൂര്യാഘാതത്തിലേക്കും സണ്‍ ബേണിലേക്കും നയിക്കും. അന്തരീക്ഷത്തില്‍ 45 ഡിഗ്രിക്കു മുകളില്‍ താപനില യിലാണു സൂര്യാഘാതം അനുഭവപ്പെടു ക. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ നേരം ശരീരത്തിലേല്‍ക്കുന്നവ രില്‍ നിര്‍ജലീകരണം സംഭവിക്കും. ഇങ്ങനെ സംഭവിക്കുന്നവരുടെ ശരീരം പൊള്ളുകയും കുഴഞ്ഞു വീഴുകയും ചെയ്യും. ഇത്തരത്തില്‍ കടുത്ത സൂര്യാഘാതമേല്‍ക്കുന്നതു മരണത്തിനു വരെ കാരണമാകും.


കൊടുംവെയിലില്‍ ഏറെ നേരം ചെലവഴിക്കുന്നതു സണ്‍ബേണിന് ഇടയാക്കും. അമിതമായി ചൂടേറ്റു നിര്‍ജലീകരണം സംഭവിച്ച ശരീരത്തിലെ ചര്‍മം പാട പോലെ ഇളകി വരുന്നതാണു സണ്‍ബേണ്‍. വെയിലിന്റെ കാഠിന്യമനുസരി ച്ചു പൊള്ളലിന്റെ അളവും വലുതാകും. ഇതേ രീതിയില്‍ത്തന്നെയാണു സണ്‍ റിയാക്ഷന്‍ എന്ന ആരോഗ്യപ്രശ്‌നവും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ പൊള്ളിയതു പോലെ പാടുകള്‍ കാണുന്നതിനൊപ്പം കുരുക്കളും പൊങ്ങി വരും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും വേഗം ഒരു വിദഗ്ധ ഡോക്റ്ററുടെ സേവനം തേടണം.


വേനല്‍ക്കാലങ്ങളില്‍ വൈറല്‍ ഫീവര്‍, വയറിളക്കം എന്നിവയും കണ്ടു വരാറുണ്ട്. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടി നിറയുന്ന തും അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. കടുത്ത ചൂടുള്ള സമയത്തു തണുത്ത പാനീയങ്ങളും ഐസ്‌ക്രീമും മറ്റും കഴിക്കുന്നതു തൊണ്ടയില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കും. കുറച്ചൊന്നു മനസു വച്ചാല്‍ വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. കടുത്ത ചൂടിനെ അവഗണിച്ചു പുറത്തേക്കിറങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തേക്കിറങ്ങുന്ന സാഹചര്യങ്ങളില്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.


വേനല്‍ക്കാലത്തു കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പോളിയെസ്റ്റര്‍ വസ്ത്രങ്ങളും മറ്റും വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണു നല്ലത്. വേനല്‍ക്കാലത്തു നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത യേറിയതിനാല്‍ ധാരാ ളം വെള്ളം കുടിക്കണം. ഏറെ നേരം വെയിലേല്‍ക്കു ന്ന സാഹചര്യങ്ങളില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചു സ്വയം തണുപ്പിക്കാന്‍ ശരീരത്തിനു കഴിയാതെ വരും. ഇതു തടയാന്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയാകും. ദിവസേന മൂന്നു ലിറ്റര്‍ (ഏകദേശം 12 ഗ്ലാസ്) വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. സംഭാരവും പഴച്ചാറുകളും വേനല്‍ക്കാലത്ത് ഉത്തമമാണ്. കുക്കുമ്പര്‍, തണ്ണിമത്തന്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ജ്യൂസുകളും ശരീര ത്തെ തണുപ്പിക്കാന്‍ നല്ലതാണ്.


വേനല്‍ക്കാലത്തു ഭക്ഷണത്തില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ജലാംശം കൂടുതലടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കുക. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം ഒഴിവാക്കുക. മസാല യും അടങ്ങിയ ഭക്ഷണവും ഒഴിവാക്കു ക. പഴങ്ങളും പച്ചക്കറികളും കൂടുത ലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വേനല്‍ക്കാലത്തു ദിവസേന രണ്ടു നേരം കുളിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ വിയര്‍പ്പടിയുന്നതു ചര്‍മ രോഗ ങ്ങള്‍ക്കിടയാക്കും.


പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകളോ ലോഷനോ പുരട്ടുക. പുറത്തേക്കിറങ്ങുന്നതിന് ഇരുപത് മിനിറ്റ് മുന്‍പാണ് ഇത്തരം ക്രീമുകളും ലോഷനും പുരട്ടേണ്ടത്. ഈ ക്രീമുകളുടെ പ്രയോജനം കൂടുതല്‍ നേരം ലഭിക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് ഇവ ശരീരത്തില്‍ പുരട്ടണം.