മേയ് 24, 2012

മാനസിക സമ്മര്‍ദ്ദത്തിനു ശ്വാസപരിശീലനം.


നാം ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ ശ്വാസം നമ്മുടെ
അടിവയറ്റില്‍ എത്തണം.നാം ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ വയര്‍ മുഴുവനായി വികസിക്കണം.
ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വയര്‍ ഉള്ളിലേക്ക്
നല്ലപോലെ ചുരുങ്ങണം. ഇരുന്നു കൊണ്ടുതന്നെ
ഈ ശ്വാസപരിശീലനം നടത്താം.
ആദ്യമായി നിവര്‍ന്നു ഇരിക്കുക.
കഴുത്ത് സ്വല്പം പുറകോട്ടു ചായ്ക്കുക .
എന്നിട്ട് മൂക്കിന്റെ വലതുവശത്ത് തള്ളവിരലും,
ഇടതുവശത്ത് ചൂണ്ടു വിരലും വെക്കുക.
തള്ളവിരലാല്‍ വലതു വശത്തെ
മൂക്കിന്റെ ദ്വാരം അമര്‍ത്തിയടക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കഴിയുന്നത്ര ശക്തിയായി തന്നെ ശ്വാസം വലിക്കുക .
ശേഷം ഇടതു മൂക്കിന്റെ ദ്വാരം ചൂണ്ടു വിരലാല്‍
അടച്ചു,ശ്വാസം സാവധാനം വലതു മൂക്കില്‍ കൂടി വിടുക.ആദ്യം രണ്ടോമൂന്നോ തവണ
ഇങ്ങനെ ശ്വാസം വലിച്ചുവിടുക.
ചുമവന്നാലും ഭയപ്പെടേണ്ട. പയ്യെ പയ്യെ ഏഴുതവണ ശ്വാസം വലിച്ചു വിടുക.(ഇതിനു ഒരു നിമിഷം വേണ്ടിവരും) രാവിലെയും വൈകീട്ടും ഈ ശ്വാസ പരിശീലനം
നടത്തുന്നത് അത്യുത്തമം ആണ് .
മാനസിക പിരിമുറുക്കമുള്ളവര്‍ മൂന്നും നാലും തവണ
ഇത് ചെയ്യാവുന്നതാണ്.
രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഇത് നല്ലതാണ്‌.
നാടീസ്പന്ദനങ്ങളെ സന്തുലിതമാക്കുന്നു.
ആര്‍ത്തവസംഭന്ധിയായ ക്രമക്കേടുകള്‍ മാറുന്നു.
സ്ത്രീകളിലെ പല ശാരീരികന്യുനതകളും അകറ്റുന്നു.

മൂത്രാശയ, സ്തന അര്‍ബുദത്തിന് പിന്നിലെ ജീന്‍ കണ്ടെത്തി







ലണ്ടന്‍: സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ മൂത്രാശയ കാന്‍സറും വരാന്‍ നാലിരട്ടി സാധ്യതയുള്ളതുമായ ജീന്‍ ഇംഗ്ളണ്ടിലെ ശാസ്ത്രലോകം കണ്ടെത്തി. പുരുഷ പ്രത്യുല്‍പാദന അവയവ ഗ്രന്ഥികളില്‍ മുഴയുണ്ടാകാന്‍ കാരണവും ഇതേ ജീനുകളാണെന്നു മുമ്പ് കണ്ടെത്തിയിരുന്നു. ഇംഗ്ളണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും റോയല്‍ മാര്‍സന്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തിയ പഠനത്തിലാണ് അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു കാരണമാകുന്ന പുതിയ കണ്ടുപിടിത്തം. ബി.ആര്‍.സി.എ വണ്‍ എന്നു പേരിട്ട ജീനിന്റെ പ്രവര്‍ത്തനം മൂലം 65 വയസ്സെത്തിയ പുരുഷന്മാരില്‍ 11 ശതമാനം മൂത്രാശയ കാന്‍സറിന് സാധ്യത കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇതേ ജീന്‍ സ്തനാര്‍ബുധ സാധ്യത അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നു. ആരോഗ്യവതികളായ സ്ത്രീകളെക്കാള്‍ മറ്റുള്ളവരില്‍ രോഗസാധ്യത കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നടത്തിയ പഠനത്തില്‍, ബി.ആര്‍.സി.എ വണ്‍ ജീന്‍ വാഹകരായവരുടെ ആരോഗ്യവും കുടുംബ പശ്ചാത്തലവും ജീവിതചര്യയും രോഗത്തിനു കാരണമാകുന്നുണ്ട്.

സുഖനിദ്രക്ക് ചെറിപ്പഴങ്ങള്‍....








ഒന്ന് നന്നായി ഉറങ്ങണംന്ന് വല്ലാതെ കൊതിക്കുന്നവരാണോ നിങ്ങള്‍..അതിനൊരു പുതിയ വഴിയുമായാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ എത്തിയിരിക്കുന്നത്. ചെറിപഴമാണ് ഉറക്കത്തിനുള്ള ഒറ്റമുലി. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റിനിന്‍ എന്ന ഹോര്‍മോണ്‍ ചെറിപഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഉണക്കിയ ചെറി പഴങ്ങളില്‍ മെലാറ്റിനിന്റെ അളവ് സാധാരണയിലും കുടുതലാണത്രെ. ചെറിപഴം ഉറക്കമില്ലായ്മക്ക് പരിഹാരമാകുമെന്നതിനാല്‍ ഇതില്‍ നിന്നും ക്യാപ്സൂളുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഉറക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍







ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.

മേയ് 12, 2012

വിഷബാധയേറ്റാല്‍ വിഷമിക്കേണ്ട‍






ഉള്ളില്‍ ചെന്നാല്‍ അപകടം വരുത്തുന്ന ഒട്ടേറെ വസ്‌തുക്കള്‍ വീടുകളിലുണ്ട്‌. സോപ്പുപൊടി, ഡെറ്റോള്‍, ബ്ലീച്ചിംഗ്‌ പൗഡര്‍, ആസിഡുകള്‍, കീടനാശിനി, ലോഷന്‍ തുടങ്ങിയവ ഉദാഹരണം. മാതാപിതാക്കളുടെ അശ്രദ്ധമൂലം കുട്ടികള്‍ ഇവയെടുത്തു കഴിച്ച്‌ അപകടം വരുത്തുന്നതു സാധാരണമാണ്‌.

വിഷ, രാസവസ്‌തുക്കള്‍ ഉള്ളില്‍ ചെന്നാല്‍ ചര്‍ദി, വയറിളക്കം, വയറ്റില്‍ അതികഠിനമായ വേദന എന്നിവയുണ്ടാകും. ചിലരില്‍ തലവേദന, തലകറക്കം, പനി, അടിവയറുവേദന, കാഴ്‌ചയ്‌ക്കു ബുദ്ധിമുട്ട്‌, മസിലുകളില്‍ കോച്ചിപ്പിടുത്തം, സാധാരണയില്‍ കവിഞ്ഞ ശ്വാസോച്‌ഛ്വാസം, ദാഹം, ശരീരം പൊള്ളുന്ന പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും.

വിഷവസ്‌തു ഉള്ളില്‍ പോയാല്‍ എന്തുചെയ്യണം?

വിഷവസ്‌തു ഉള്ളില്‍ പോയ ആള്‍ പെട്ടെന്നു ബോധംകെടാം. അതിനു മുമ്പ്‌ എന്താണ്‌ ഉള്ളില്‍ചെന്നതെന്നു ചോദിച്ചു മനസിലാക്കാം. സമീപത്തുള്ള പാത്രങ്ങളും കുപ്പികളും ശ്രദ്ധിച്ചാല്‍ ഉള്ളില്‍ചെന്നതെന്താണെന്നു മനസിലാക്കാം. രോഗിയെ ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്‌. സമയം കളയുമെന്നു മാത്രമല്ല, സ്‌ഥിതി കൂടുതല്‍ ഗുരുതരമാകാനും സാധ്യതയുണ്ട്‌. ബ്ലീച്ചിംഗ്‌ പൗഡറോ ലോഷനോ ഉള്ളില്‍ ചെന്നാല്‍ അവയുടെ വീര്യം കുറയ്‌ക്കാന്‍ ധാരാളം വെള്ളമോ പാലോ കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ്‌. ലായനി കൊടുക്കുന്നതും ഉത്തമമാണ്‌.

കീടനാശിനികളുടെ കുപ്പിയുടെ പുറത്ത്‌, അവിചാരിതമായി ഇവ ഉള്ളില്‍ ചെന്നാല്‍ പ്രതിരോധമായി കഴിക്കേണ്ട വസ്‌തുക്കളുടെ പേര്‌ എഴുതിയിട്ടുണ്ടാകും. അവ ഉണ്ടെങ്കില്‍ ഉടന്‍ കൊടുക്കണം.

ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ ചെന്ന വിഷവസ്‌തു കൂടി എടുക്കണം. ലബോറട്ടറിയില്‍ പരിശോധിച്ച്‌ മറുമരുന്നു കണ്ടെത്താന്‍ ഇതു സഹായകമാകും.

അശ്രദ്ധയാണ്‌ ഈ അപകടങ്ങളുടെ പ്രധാന കാരണം. അതിനാല്‍, അപകടം വന്നശേഷം വിഷമിക്കുന്നതിനു പകരം ചില മുന്‍ കരുതലുകളെടുക്കുന്നതാണ്‌ എപ്പോഴും ഉചിതം.

കീടനാശിനി, ആസിഡ്‌, ഡെറ്റോള്‍, ബ്ലീച്ചിംഗ്‌ പൗഡര്‍, മരുന്നുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കു കൈയെത്താത്ത വിധം ഉയര്‍ന്ന സ്‌ഥലങ്ങളില്‍ സൂക്ഷിക്കണം. കഴിയുന്നതും ചെറിയ അലമാരകളിലോ കപ്‌ബോര്‍ഡുകളിലോ പൂട്ടിവയ്‌ക്കുന്നതാണ്‌ ഉചിതം. മരുന്നുകള്‍ സൂക്ഷിക്കുന്നിടത്തുതന്നെ കീടനാശിനികളും ആസിഡും വയ്‌ക്കരുത്‌. മറ്റൊരിടത്തു മാറ്റി സൂക്ഷിക്കുക.

കീടനാശിനികള്‍, വളം, പെയ്‌ന്റ് തുടങ്ങിയവ കുട്ടികളെ സമീപം നിര്‍ത്തി കൈകാര്യം ചെയ്യരുത്‌. കണ്ണുതെറ്റിയാല്‍ കുഞ്ഞ്‌ അവയെടുത്ത്‌ വായിലിടാനുള്ള സാധ്യത ഏറെയാണ്‌. ഫ്രിഡ്‌ജില്‍ വെള്ളം വയ്‌ക്കുന്ന തരം ബോട്ടിലുകളില്‍ കീടനാശിനിയും മറ്റും വയ്‌ക്കരുത്‌. വെള്ളമാണെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്‌.

മിഠായി എന്നു പറഞ്ഞ്‌ മരുന്നുകള്‍ കുട്ടികള്‍ക്കു നല്‍കരുത്‌. മുതിര്‍ന്നവരുടെ മരുന്നും മിഠായി എന്ന ധാരണയില്‍ എടുത്തു കഴിക്കാന്‍ ഇത്‌ ഇടവരുത്തും. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌.

വിഷവസ്‌തുക്കള്‍ കൈകാര്യം ചെയ്‌തശേഷം ഇളം ചൂടുവെള്ളത്തില്‍ സോപ്പുപയോഗിച്ച്‌ കൈ കഴുകിയശേഷമേ ആഹാരസാധനങ്ങള്‍ എടുക്കാവൂ.